Wednesday, July 9, 2025 1:15 pm

ആലുവയിലെ ക്രൂരതയില്‍ പ്രതിചേര്‍ക്കപ്പെടേണ്ടത് ലഹരിയും ; ആവര്‍ത്തിക്കുന്ന അതിക്രമങ്ങള്‍ വ്യക്തമാക്കുന്നതെന്ത്?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്‍റെ ഞെട്ടലും വേദനയും അകലും മുമ്പാണ് മറ്റൊരു പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചുവെന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നത്. പെണ്‍മക്കളുള്ള ഓരോ മാതാപിതാക്കളുടെയും നെഞ്ചില്‍ കനല്‍ കോരിയിട്ടാണ് ഈ സംഭവങ്ങളത്രയും കടന്നുപോവുന്നത്. മാതാപിതാക്കളുടെ സംരക്ഷണ വലയത്തില്‍ നിന്നും പുറത്തുകടന്നാല്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് ചിന്തിക്കുന്നയിടത്ത് നിന്നും ഒപ്പം കിടന്നുറങ്ങുന്ന കുഞ്ഞ് പോലും സുരക്ഷിതയല്ലെന്നത് കൂടിയാണ് ആലുവയിലെ സംഭവം അടിവരയിടുന്നത്. പ്രതി പെണ്‍കുട്ടിയെ മര്‍ദിക്കുകയും എടുത്ത് കൊണ്ടുപോവുകയും ചെയ്യുന്നതായി കാണുന്നതാവട്ടെ കുട്ടിയുടെ കരച്ചില്‍ കേട്ട സമീപവാസിയും.

പിടിയിലായ പ്രതി ക്രിസ്‌റ്റില്‍ ഏറെകാലമായി മയക്കുമരുന്നിന് അടിമയാണെന്നാണ് അമ്മയുടെ വിശദീകരണം. ഒന്നര വര്‍ഷമായി ക്രിസ്‌റ്റില്‍ സ്വന്തം വീട്ടിലെത്തിയിട്ടെന്നും നിരവധി ഉപദേശങ്ങള്‍ നല്‍കിയിട്ടും മയക്കുമരുന്നിന്‍റെ ഉപയോഗം കുറയ്‌ക്കുവാന്‍ അയാള്‍ തയ്യാറായില്ലെന്നും ഇയാളുടെ അമ്മ പറയുന്നു. എന്നാല്‍ ക്രിസ്‌റ്റില്‍ വീട്ടില്‍ സ്ഥിരമായി വന്നുപോകുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ പക്ഷം. കത്തി കാണിച്ച് വയോധികയെ പീഡിപ്പിച്ചതടക്കം നിരവധി കേസുകളിലും ഇയാള്‍ മുമ്പ് പ്രതിയായിട്ടുണ്ടെന്നും ഇവര്‍ അറിയിക്കുന്നു.

കുട്ടികളെ കണ്ടാല്‍ വാത്സല്യം തോന്നതിന് പകരം അതിക്രമിക്കാന്‍ തോന്നുന്ന സാമൂഹിക വിപത്തുകളെ സമൂഹത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നും എതിര്‍ക്കപ്പെടേണ്ടതുണ്ട്. മാത്രമല്ല ഇതിന്‍റെയെല്ലാം മൂലകാരണം ലഹരി ഉപയോഗം തന്നെയാണെന്ന് മനസിലാക്കി നടപടികളെടുക്കുകയും അത്യാവശ്യമാണ്. ലഹരി കേസുകളും ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണവും അനുദിനം വര്‍ധിച്ചു വരുമ്പോള്‍ എതിര്‍ക്കപ്പെടേണ്ടതും ചോദ്യം ചെയ്യപ്പെടേണ്ടതും ഇതെല്ലാം പരിഗണിച്ച് കൂടിയാവണം. എന്നാല്‍ നിയമപാലകരും മറ്റും ആഞ്ഞുപരിശ്രമിച്ചിട്ടും ലഹരി ഉപയോഗത്തിന് പൂര്‍ണമായും തടയിടാന്‍ സാധിക്കുന്നില്ല എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അല്ലാതെ ഇതെല്ലാം ചിലരുടെ മനോവൈകൃതങ്ങളാണെന്നും അന്തിമ പരിഹാരം കൗണ്‍സിലിങാണെന്നും ചിന്തിച്ച് അതിക്രമ സാധ്യതകള്‍ കുറയ്‌ക്കാമെന്നത് ഫലം കാണാത്ത നടപടിയാവും എന്നതില്‍ തര്‍ക്കമില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പണിമുടക്കിനോടനുബന്ധിച്ച് വാഹനം തടയലിനെയും സംഘർഷത്തെയും ന്യായീകരിച്ച് ടി പി രാമക‍ൃഷ്ണൻ

0
തിരുവനന്തപുരം : സംസ്ഥാനത്ത് പണിമുടക്കിനോടനുബന്ധിച്ച് വാഹനം തടയലിനെയും സംഘർഷത്തെയും ന്യായീകരിച്ച് എൽഡിഎഫ്...

അമിതവേഗവും അനധികൃത പാര്‍ക്കിംഗും ; അടൂർ ബൈപാസ് റോഡ്‌ അപകട മേഖലയാകുന്നു

0
അടൂർ : അമിതവേഗവും ഇരുവശങ്ങളിലെയും പാർക്കിംഗും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും അടൂർ...

ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് എതിരെ ആഞ്ഞടിച്ച് എ.കെ ബാലൻ

0
പാലക്കാട്: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് എതിരെ ആഞ്ഞടിച്ച് സിപിഎം...

എറണാകുളത്ത് പുലർച്ചെ രണ്ടിടങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി

0
കൊച്ചി : എറണാകുളത്ത് പുലർച്ചെ രണ്ടിടങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി. പെരുമ്പാവൂർ വേങ്ങൂർ...