ഇലവുംതിട്ട : ആരും തുണയില്ലാത്ത അയത്തിൽ ഇടക്കുന്നിൽ തങ്കമ്മയെന്ന വൃദ്ധമാതാവിനും ബുദ്ധിമാന്ദ്യമുള്ള മുപ്പത്താറുകാരി മകൾ ബിനുവിനും സംരക്ഷണമൊരുക്കി ഇലവുംതിട്ട ജനമൈത്രി പോലീസ്. മുളക്കുഴയിൽ താമസമുള്ള മകൾ ബിന്ദുവിന്റെ സഹായത്താലായിരുന്നു ഈ ചെറിയ വീട്ടിൽ ഇവരുടെ താമസം. എന്നാൽ കാൻസർ ബാധിച്ച് ബിന്ദുവിന് സ്വന്തം ജീവിതം തന്നെ ദു:സ്സഹമായപ്പോൾ അമ്മയുടെയും മകളുടെയും ജീവിതം നരകതുല്യമായി .ഇവരുടെ ദുരവസ്ഥ വാർഡംഗം ബാലനും ആശ പ്രവർത്തക സന്ധ്യ ശ്രീകുമാറും ജനമൈത്രി പോലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് എന്നിവർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ പ്രസാദിന്റെ സാന്നിധ്യത്തിൽ അമ്മയെയും മകളെയും ഏറ്റെടുത്ത് ഓമല്ലൂർ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിലെത്തിച്ച് സുരക്ഷ ഉറപ്പാക്കി. സാന്ത്വനം ഡയറക്ടർ സീനത്ത്, ചെയർമാൻ സാദിക്ക് എന്നിവർ സന്നിഹിതരായിരുന്നു.
ഇനി തങ്കമ്മയും ബിനുവും സുരക്ഷിതർ ; അഭയമായി ജനമൈത്രി പോലീസ്
RECENT NEWS
Advertisment