Saturday, May 10, 2025 4:01 pm

തുടര്‍ഭരണം കിട്ടില്ല …. അതുകൊണ്ട് കിറ്റും വേണ്ട ; കിറ്റിനായി ആരും കാത്തിരിക്കേണ്ടെന്ന് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന് തുടര്‍ഭരണം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച ഒന്നായിരുന്നു പ്രതിസന്ധി കാലത്തെ കിറ്റ് വിതരണം. മഞ്ഞ കാര്‍ഡെന്നോ റോസ് കാര്‍ഡെന്നോ വ്യത്യാസമില്ലാതെ തന്നെ അതിദരിദ്രര്‍ മുതല്‍ സമ്പന്നര്‍ക്ക് വരെ കിറ്റ് വിതരണം ചെയ്തത് സര്‍ക്കാരിനെ കൂടുതല്‍ ജനങ്ങളിലേയ്‌ക്ക് അടുപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഓണത്തിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് എല്ലാവര്‍ക്കും ഓണക്കിറ്റില്ലെന്നും സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അറിയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം. മഞ്ഞക്കാര്‍ഡുള്ള അതിദരിദ്രര്‍ക്ക് മാത്രം ഓണക്കിറ്റ് വിതരണം ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം. ചുരുക്കി പറഞ്ഞാല്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സകല സാധനങ്ങളുടെയും വിലക്കയറ്റം മൂലം പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങള്‍ക്ക് പ്രത്യേകിച്ച്, ഏകദേശം 1.33 കോടി മുന്‍ഗണന വിഭാഗക്കാര്‍ക്ക് ഈ തീരുമാനം കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ഇനി സപ്ലൈക്കോയില്‍ സബ്‌സിഡി ഇനത്തില്‍ സാധനങ്ങള്‍ ലഭിക്കുമെന്ന് കരുതിയവര്‍ക്കും തെറ്റി, അതും ലഭിക്കില്ല. മുൻകാലങ്ങളിൽ വാങ്ങിയ സാധനങ്ങൾക്ക് പോലും സർക്കാരിന് ഇതുവരെ പണം നൽകാനായിട്ടില്ല. 200 കോടി രൂപയാണ് സർക്കാർ സപ്ലൈകോയ്‌ക്ക് നൽകാനുള്ളത്. അടിയന്തിരമായി 1500 കോടി അനുവദിക്കണമെന്ന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും 250 കോടി രൂപ നൽകാനാണ് ധനവകുപ്പ് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ ഓണക്കിറ്റ് വിതരണത്തിലുടെ സർക്കാരിന് ചെലവായത് 425 കോടി രൂപയാണ്. 500 രൂപ ചെലവ് വരുന്ന 13 ഇനങ്ങളാണ് അന്ന് എല്ലാ കാർഡ് ഉടമകൾക്കും വിതരണം ചെയ്തത്. കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ഇനത്തിൽ 45 കോടി നൽകാനുണ്ട്. ഇത് നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ അതിനുള്ള വഴിയും കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഭക്ഷ്യവകുപ്പ്.

സാധനങ്ങൾക്ക് വില നൽകാത്തത് കൊണ്ടുതന്നെ വിതരണക്കാർ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. 600 കോടി രൂപയാണ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. അതുകൊണ്ട്  സബ്‌സിഡിയ്‌ക്ക് വിൽക്കുന്നതിൽ മിക്ക സാധനങ്ങളും ലഭ്യമല്ല. നിലവിൽ വെളിച്ചെണ്ണ, പഞ്ചസാര, മല്ലി, ഉഴുന്ന് തുടങ്ങി കുറച്ച് സാധനങ്ങൾ മാത്രമാണ് സപ്ലൈകോ ശേഖരത്തിലുള്ളത്. സപ്ലൈകോയ്‌ക്കുള്ള കുടിശിക നൽകിയില്ലെങ്കിൽ ഓണച്ചന്തയെ ബാധിക്കുമെന്നതിൽ സംശയമില്ല. ഇത്തരത്തില്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന സാധനങ്ങള്‍ ഇല്ലാതാകുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇനിയും വില വര്‍ധിക്കും. കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും അതിന് ശേഷവും നടത്തിയതു പോലെ ഓണക്കിറ്റ് വിതരണം പ്രതീക്ഷിക്കേണ്ടെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയുന്നത്. മാത്രമല്ല ഓണത്തിനിടക്ക് പുട്ടു കച്ചവടം എന്ന പോലെ കേന്ദ്രമാണ് കെഎസ്‌ആര്‍ടിസിയെ തളര്‍ത്തിയത് എന്ന പഴി കൂടി കെട്ടിവച്ച് മന്ത്രി കൈകഴുകി. മാധ്യമങ്ങളോട് സംവദിച്ച മന്ത്രി ഒടുക്കം എല്ലാം ശരിയാകുമെന്ന വിശ്വാസത്തില്‍ തന്റെ  വാക്കുകള്‍ അവസാനിപ്പിച്ചു.

കേരളത്തിലെ ആകെ ജനസംഖ്യ മൂന്നര കോടി. അതില്‍ നിരവധി പേര്‍ അതിദരിദ്രര്‍. പിന്നെയുള്ള 1.33 കോടി ദരിദ്രര്‍, എത്രയൊക്കെ വികസനങ്ങള്‍ വന്നാലും മാറ്റമില്ലാതെ തുടരുന്ന പട്ടിക. ദരിദ്രരെ സൃഷ്‌ടിക്കുന്നതിനാണോ ജനങ്ങള്‍ വോട്ട് നല്‍കി സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നത് എന്ന് തോന്നിപോകുന്നത് ഇത്തരം അവസരങ്ങളിലാണ്. ജനങ്ങള്‍ വോട്ട് നല്‍കി വിജയിപ്പിച്ച് അധികാരത്തിലേറുന്നവര്‍ സമ്പന്നരാകും. പിന്നീട് അവര്‍ തന്നെ പറയും നിങ്ങളുടെ പട്ടിണി മാറ്റാന്‍ ഞങ്ങളുടെ കൈയ്യില്‍ പണമില്ല എന്ന്. ചുരുക്കം പറഞ്ഞാല്‍ ജനങ്ങള്‍ കൊടുക്കുന്ന ടാക്‌സ് നേതാക്കന്മാരുടെ കീശയ്‌ക്ക് പോലും തികയുന്നില്ല എന്ന് സാരം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗുരുവായൂർ അമ്പലനടയിൽ നാളെ കല്യാണമേളം

0
തൃശൂർ: ഗുരുവായൂർ അമ്പലനടയിൽ നാളെ കല്യാണമേളം. ഏകദേശം 200ലേറെ വിവാഹങ്ങളാണ് ഗുരുവായൂർ...

സി.കേശവന്റെ കോഴഞ്ചേരി പ്രസംഗ നവതി ആഘോഷം നാളെ

0
കോഴഞ്ചേരി : തിരു കൊച്ചി മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയും എസ്.എൻ.ഡി.പി...

വടകരയില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

0
കോഴിക്കോട്: വടകരയില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ ഭാഗത്ത്...

ഈ മാസം 27 ആം തിയതിയോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയേക്കുമെന്ന് സൂചന

0
തിരുവനന്തപുരം: ഇത്തവണ കാലവർഷം നേരത്തെയെത്താൻ സാധ്യത. ഈ മാസം 27 ആം...