ദില്ലി: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷകർ. ഇന്ന് പഞ്ചാബിന് പുറത്ത് ട്രാക്ടർ മാർച്ച് നടത്തും. നിരവധി കർഷകരെ പങ്കെടുപ്പിച്ചാണ് മാർച്ച് നടത്തുക. മറ്റന്നാൾ ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കാനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. റെയിൽവേ ട്രാക്കുകൾക്കും സ്റ്റേഷനുകൾക്കും മുൻപിൽ സംഘം ചേർന്ന് പ്രതിഷേധിക്കാനാണ് ആഹ്വാനം. കേന്ദ്രസർക്കാർ അവഗണനെ തുടർന്നാണ് പ്രതിഷേധം കടുപ്പിക്കാനുള്ള കർഷക സംഘടനകളുടെ നീക്കം. തുടർ പ്രതിഷേധ സമരങ്ങളിൽ രാകേഷ് ടിക്കായത്ത് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും ഭാഗമായേക്കും. കർഷക സമരത്തെ തുടർന്ന് ശംഭു അതിർത്തിയിൽ പോലീസ് വിന്യാസം തുടരുകയാണ്. ദില്ലി ചലോ മാർച്ച് തുടർച്ചയായി പോലീസ് തടഞ്ഞതോടെയാണ് പുതിയ പ്രതിഷേധ മാർഗ്ഗങ്ങളിലേക്ക് കർഷകർ കടക്കുന്നത്. ഈ മാസം 18ന് പഞ്ചാബിൽ ട്രെയിനുകൾ തടയുമെന്നും കർഷക സംഘടനകൾ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1