പന്തളം : 2018ലെ മഹാപ്രളയശേഷം പന്തളത്തെ വിവിധ മേഖലകളിൽ വെള്ളപ്പൊക്കം പതിവാകുന്നതിൽ ആശങ്ക. കടയ്ക്കാട്, തോന്നല്ലൂർ, ചേരിക്കൽ, മുട്ടാർ ഭാഗങ്ങളിൽ വേഗത്തിലാണ് വെള്ളം കയറുന്നത്. എന്നാൽ വെള്ളമിറങ്ങാൻ ദിവസങ്ങളെടുക്കും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ സ്ഥിതിയെന്നതിനാൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ കുടുംബങ്ങൾ ആശങ്കയിലാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടതോടെ പന്തളത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. അച്ചൻകോവിലാറിന്റെ തീരപ്രദേശങ്ങളായ കടയ്ക്കാട്, തോന്നല്ലൂർ ഭാഗങ്ങളിലാണ് തുടക്കത്തിൽ തന്നെ വെള്ളം കയറുന്നത്. വൈകാതെ ചേരിക്കലിലും മുട്ടാർ മേഖലയിലും വെള്ളമെത്തും. മണിക്കൂറുകൾകൊണ്ട് ചേരിക്കലും മുട്ടാറും മുങ്ങുന്നതാണ് സ്ഥിതി. നല്ല തെളിഞ്ഞ കാലാവസ്ഥ മടങ്ങിയെത്തിയിട്ടും പന്തളത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വെള്ളമിറങ്ങിയിട്ടില്ല. ഇവിടങ്ങളിലെ ദുരിതമനുഭവിക്കുന്ന വീടുകളിൽ പന്തളം വില്ലേജ് ഓഫിസർ രേണുക രാജിന്റെ നേതൃത്വത്തിൽ ഭക്ഷണസാധനങ്ങൾ എത്തിച്ചുനൽകി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.