തിരുവല്ല : പെരിങ്ങരയിൽ അന്യസംസ്ഥാന തൊഴിലാളികൾ പരസ്പരം ആക്രമിച്ചു. മൂന്ന് പേർക്ക് വെട്ടേറ്റു. ഉത്രാടംമുതൽ തുടങ്ങിയതാണ് ചേരിതിരിഞ്ഞുള്ള അടി. ഉത്രാടരാത്രിയിൽ നടന്ന സംഘർഷത്തിലാണ് മൂന്ന് പേർക്ക് വെട്ടേറ്റത്. ഇവർക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. തിരുവോണദിവസവും പരസ്പരം പോർവിളിയുമായി പെരിങ്ങര ജംഗ്ഷനില്‍ സംഘങ്ങൾ തടിച്ചുകൂടി. മരം മുറിക്കുന്നതിന് ഉപയോഗിക്കുന്ന മെഷീൻവാളുകൾ ഓണാക്കിയാണ് ഒരുസംഘം നിലയുറപ്പിച്ചത്. മറുസംഘം വെട്ടുകത്തിയടക്കമുള്ളവയുമായി നിന്നു. 70-ഓളം പേരാണ് രണ്ട് സംഘത്തിലുമായി ഉണ്ടായിരുന്നത്. പിൻതിരിപ്പിക്കാൻ ശ്രമിച്ച നാട്ടുകാർക്ക് നേരേയും ഇവർ അസഭ്യവർഷം നടത്തി. പോലീസ് എത്തുന്നതറിഞ്ഞ് ഇവർ താമസസ്ഥലത്തുനിന്ന് മടങ്ങി. ഞായറാഴ്ച വൈകിട്ടും പെരിങ്ങര ജംഗ്ഷനിലും സംഘർഷ സാഹചര്യം ഉണ്ടായി. പോലീസ് എത്തുന്നതിന് മുമ്പ് ഇവരും സ്ഥലത്തുനിന്ന് മുങ്ങി. പശ്ചിമബംഗാൾ സ്വദേശികളാണെന്ന് പറയപ്പെടുന്ന ഇവരിൽ മിക്കവർക്കും തിരിച്ചറിയൽ രേഖകൾ ഇല്ലെന്ന് നാട്ടുകാർ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1