ശബരിമല : ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ഏറെ പ്രിയമേറിയ ഒന്നാണ് വെടിവഴിപാട്. മാളികപ്പുറം, ബെയ്ലി പാലം, വലിയ നടപ്പന്തൽ, ഫ്ലൈഓവർ എന്നിവിടങ്ങളിൽ വെടിവഴിപാട് നടത്താനുള്ള കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. കൗണ്ടറിൽ പണമടച്ച ഭക്തന്റെ പേര് മൈക്കിലൂടെ വിളിച്ചു പറഞ്ഞ് ഒരു മിനിറ്റിനകം സന്നിധാനത്തിന് 600 മീറ്റർ അകലെ കൊപ്രക്കളത്തിന് സമീപം തയാറാക്കിയ സ്ഥലത്ത് കതിനക്ക് തീകൊളുത്തും. പൊട്ടിയോ ഇല്ലയോ എന്നറിയാൻ വഴിപാട് കൗണ്ടറിന് സമീപം വലിയ മോണിറ്ററും സ്ഥാപിച്ചിട്ടുണ്ട്. മുമ്പ് കരിമലയിലും ശരംകുത്തിയിലും വെടിവഴിപാടിന് സൗകര്യം ഉണ്ടായിരുന്നു. വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന വനം വകുപ്പിന്റെ വാദത്തെത്തുടർന്ന് ഇത് നിർത്തലാക്കുകയായിരുന്നു. 2023 ജനവരി രണ്ടിന് മാളികപ്പുറം ക്ഷേത്രത്തിന് സമീപം വെടിപ്പുരയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കാൻ ഇടയായ സാഹചര്യത്തിൽ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വെടിവഴിപാടിന് കരാർ നൽകിയത്. ഈ ഉത്സവ കാലത്ത് 1500 കിലോ വെടിമരുന്ന് ഉപയോഗിക്കാനാണ് എക്സ്പോഷർ കൺട്രോൾ ബോർഡിന്റെ അനുമതിയുള്ളത്. 25 വർഷമായി വെടിവഴിപാടിന്റെ കരാർ തിരുവനന്തപുരം സ്വദേശി പവന സുധീറിനാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1