അടൂർ : ഗാന്ധിസ്മൃതി മൈതാനം 2023 ജനുവരിയിൽ നവീകരണോദ്ഘാടനം കഴിഞ്ഞതാണ്. ഒന്നരവർഷം കഴിഞ്ഞിട്ടും നവീകരണം തുടങ്ങാൻ സമയമായില്ല. മൈതാനത്തിന്റെ ചുറ്റുമതിൽ മിക്കതും നിലംപൊത്തി. കടവാടങ്ങളുടെ മേൽക്കൂരയെല്ലാം പായൽ കയറി. അവയും ഏതുനിമിഷവും താഴെ വീഴാം. പ്രകൃതി സൗഹൃദ നവീകരണമായിരുന്നു ലക്ഷ്യംവെച്ചത്. തറ ടൈൽ പാകി മനോഹരമാക്കുന്നതിനും പ്രത്യേക രീതിയിലുള്ള മേൽക്കൂര സ്ഥാപിക്കുന്നതും കുട്ടികൾക്ക് കളിക്കാനായി പാർക്ക്, ഇരിപ്പിടങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനും ആർട്ട് വാൾ ഉണ്ടാക്കാനും പ്രമുഖരുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഏരിയ ഉണ്ടാക്കാനും പൂന്തോട്ടം നിർമിക്കുന്നതും പദ്ധതിയിലുണ്ടായിരുന്നു. ഒപ്പം പരിപാടികൾക്കായി നിലവിലുള്ള ഓപ്പൺ സ്റ്റേജ് നവീകരിക്കും. പക്ഷേ ഒന്നും നടപ്പായില്ല. നഗരഹൃദയത്തിന്റെ നെടുംതൂണായി നിൽക്കുന്ന മൈതാനത്ത് ശുചീകരണം വല്ലപ്പോഴും മാത്രമാണ് നടക്കുന്നത്. മൈതാനത്തിനുള്ളിൽ പ്രവേശിച്ചാൽ ദുർഗന്ധമാണ്. മൈതാനത്തിനകത്ത് ഭംഗിക്കുവേണ്ടി വെള്ളംകെട്ടി നിർത്തുന്ന രണ്ട് സംവിധാനങ്ങളിലും അഴുക്കുവെള്ളം കെട്ടി നിൽക്കുകയാണ്. കൂടാതെ നിറയെ കൊതുകും ഈച്ചയും മറ്റു പ്രാണികളുമാണ് ഇതിൽ.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1