തിരുവനന്തപുരം: ശുചീകരണത്തൊഴിലാളിയുടെ മരണം ഉയർത്തിയ വിവാദത്തിൽ റെയിൽവേയും കോർപ്പറേഷനും സർക്കാരും പരസ്പര ആരോപണം തുടരുന്നു. ആമയിഴഞ്ചാൻ തോട് ശുചിയാക്കാനുള്ള ഉത്തരവാദിത്വം ആരുടേതെന്നതാണ് പ്രധാന തർക്കവിഷയം. അടിഞ്ഞുകൂടുന്ന മാലിന്യം ആരാണ് തോട്ടിലേക്കു തള്ളുന്നതെന്നതാണ് മറ്റൊരു വിഷയം. സർക്കാരിന്റെ പിന്തുണയോടെ കോർപ്പറേഷൻ ഒരുഭാഗത്തു നിൽക്കുമ്പോൾ, റെയിൽവേയും പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുമാണ് മറുപക്ഷത്ത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ മാലിന്യക്കുന്ന് ചൂണ്ടിക്കാട്ടി റെയിൽവേക്കെതിരേ രൂക്ഷ വിമർശനമുയരുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറും അടക്കമുള്ളവ ഏറെനാളായി കൊച്ചുവേളിയിലെ പ്ലാറ്റ്‌ഫോമിനു സമീപം കൂട്ടിയിട്ടിരിക്കുകയാണ്. കോർപ്പറേഷൻ സെക്രട്ടറി നേരിട്ടെത്തി നോട്ടീസ് നൽകിയിട്ടും റെയിൽവേ അനങ്ങിയിട്ടില്ല. ജലസേചനവകുപ്പിനാണ് ആമയിഴഞ്ചാൻ തോടിന്റെ ചുമതല. എന്നാൽ, ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങളിൽ മിണ്ടാതെ മാറിനിൽക്കുകയാണ് വകുപ്പ്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംയുക്ത യോഗം വിളിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.