Wednesday, April 16, 2025 3:39 pm

ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ട് ഗുലാം നബി

For full experience, Download our mobile application:
Get it on Google Play

ജമ്മു: ആറു മാസങ്ങൾക്ക് മുമ്പ് നടന്ന ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി)യുടെ എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ട് പാർട്ടി ചെയർമാൻ ഗുലാം നബി ആസാദ്. ഡിപിഎപിയുടെ സംസ്ഥാന, പ്രവിശ്യ, സോണൽ, ജില്ലാ, ബ്ലോക്ക് തല കമ്മിറ്റികൾ ഉൾപ്പെടെ എല്ലാ പാർട്ടി യൂണിറ്റുകളും മുഖ്യ വക്താവ്, മറ്റ് വക്താക്കൾ എന്നീ സ്ഥാനങ്ങളും ചെയർമാൻ ഗുലാം നബി ആസാദ് പിരിച്ചുവിട്ടതായി അദ്ദേഹത്തിന്റെ സെക്രട്ടറി ബഷീർ ആരിഫ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ കമ്മിറ്റികൾ യഥാസമയം പുനഃസംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ചില പാർട്ടി നേതാക്കളുടെ രാജിയെത്തുടർന്നുള്ള ഒഴിവുകൾ നികത്തുന്നതിനാണ് തീരുമാനമെന്നും യുവാക്കളെയും സ്ത്രീകളെയും പുതിയ മുഖങ്ങളെയും നേതൃനിരയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമുള്ളതായും ഗുലാം നബി ആസാദിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കോൺ​ഗ്രസ് വിട്ടതിന് ശേഷം 2022 ലെപ്റ്റംബർ 26 നായിരുന്നു ഗുലാം നബി ആസാദ് ഡിപിഎപി സ്ഥാപിച്ചത്. ജമ്മു കശ്മീർ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമായി പാർട്ടി മാറുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ ഡിസംബറിൽ താര ചന്ദ്, മുൻ മന്ത്രി ഡോ. മനോഹൽ ലാൽ ശർമ്മ, മുൻ എംഎൽഎ ബൽവാൻ സിങ് എന്നീ മുതിർന്ന നേതാക്കളെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ആസാദ് പുറത്താക്കി.

ഇതിന് പിന്നാലെ മുൻ മന്ത്രി പീർസാദ സയീദുൾപ്പെടെ 126 ഡിപിഎപി അനുയായികൾ രാജിവച്ചു. ഇതെല്ലാം മുന്നണിക്ക് തിരിച്ചടിയാകുകയും കോൺ​ഗ്രസിൽ നിന്നുൾപ്പെടെ കടുത്ത പരിഹാസങ്ങൾക്ക് വഴി തുറക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലും നിയമസഭ തിരഞ്ഞെടുപ്പിൽ 23 സീറ്റുകളിലും മത്സരിച്ചെങ്കിലും സംസ്ഥാനത്ത് ഡിപിഎപിക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ ആസാദിന്റെ പാര്‍ട്ടിയുടെ പകുതിയോളം സ്ഥാനാർഥികൾക്കും നോട്ടയേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണ് നേടാനായത്. ആസാദിന്റെ സ്വന്തം ജില്ലയായ ദോഡയിലെ ദോഡ വെസ്റ്റിൽ പോലും ദയനീയ പരാജയമായിരുന്നു നേരിടേണ്ടി വന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോക്സോ കേസുകളില്‍ പ്രതിയായ യുവാവിനെ പുളിക്കീഴ് പോലീസ് പിടികൂടി

0
പത്തനംതിട്ട : ഫോണിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ എറണാകുളം...

എറണാകുളത്തെ തൊഴിൽ ചൂഷണം ; ജീവനക്കാരൻ സാരംഗിനെ കാണാനില്ലെന്ന് പരാതി

0
കൊച്ചി: എറണാകുളത്തെ വിവാദമായ തൊഴിൽ ചൂഷണത്തിൽ അന്വേഷണം നേരിട്ട കമ്പനിയിലെ ജീവനക്കാരനെ കാണാനില്ലെന്ന്...

സി.പി.ഐ നേതാവ് എം.വി വിദ്യാധരന്‍റെ രണ്ടാം ചരമ വാര്‍ഷിക ദിനാചരണം നാളെ നടക്കും

0
റാന്നി : അന്തരിച്ച സി.പി.ഐ നേതാവ് എം.വി വിദ്യാധരന്‍റെ രണ്ടാം...

മുര്‍ഷിദാബാദിൽ ബിജെപി ആസൂത്രിതമായി അക്രമണം നടത്തി : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

0
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ മുര്‍ഷിദാബാദിൽ നടന്ന സമരത്തിന് നേരെ ബിജെപി...