Wednesday, May 14, 2025 10:11 am

ആക്രി സാധനങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയ കേസില്‍ പെരുമ്പാവൂര്‍ സ്വദേശിയെ മുംബൈ ഡിആര്‍ഐ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പിത്തള ആക്രി സാധനങ്ങളുടെ മറവില്‍ 1473 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസില്‍ പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ കൂടി മുംബൈ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. അംജത് സി. സലിം ആണ് അറസ്റ്റിലായത്. ഇയാള്‍ സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം നടത്തിയെന്നാണ് ഡിആര്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ പ്രധാന പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ പി. അലിയാരെ നേരത്തേ മുംബൈ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി.

കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ മലയാളിയാണ് അംജത്. മുംബൈ കോടതി റിമാന്‍ഡ് ചെയ്തു. ഇവരുടെ കൂട്ടാളികളായ മുഹമ്മദ് ആസിഫ്, മുഹമ്മദ് ഫാസില്‍ എന്നീ മലയാളികളെ ഡിആര്‍ഐ തിരയുകയാണ്. കേസില്‍ ബ്രോഡ്‌വേയിലെ വ്യാപാരി എളമക്കര സ്വാമിപ്പടി വെട്ടിക്കല്‍ വീട്ടില്‍ സിറാജ് വി. ഈസാഖാനെ‍ (40) ജനുവരി 29ന് ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. മുംബൈ മെട്രോ പൊളീറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഡിആര്‍ഐ നല്‍കിയിരിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സ്വര്‍ണക്കള്ളക്കടത്തില്‍ അംജതിന്റെ വലിയ പങ്കാളിത്തം വെളിപ്പെടുത്തുന്നുണ്ട്.

44 കിലോയോളം സ്വര്‍ണം വാങ്ങുന്നതിനായി ഇയാള്‍ നിക്ഷേപം നടത്തിയെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറുമാസമായി അംജത് ഒളിവിലായിരുന്നു. അംജതിനെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ സ്വദേശികള്‍ക്ക് 90 കിലോ സ്വര്‍ണം കടത്താന്‍ സഹായിച്ചത് അംജത് ആയിരുന്നു. നിക്ഷേപിച്ച പണം എത്രയെന്ന് അംജത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

2017 ഒക്ടോബര്‍ മുതല്‍ 2018 മാര്‍ച്ച്‌ വരെയാണ് ഇയാള്‍ നിക്ഷേപം നടത്തിയത്. അംജതും അറസ്റ്റിലായ മറ്റ് പ്രതികളും ചേര്‍ന്ന് വലിയ സാമ്പത്തിക ഇടപാടുകളാണ് നടത്തിയതെന്നാണ് ഡിആര്‍ഐ പറയുന്നത്. സ്വര്‍ണക്കടത്ത് ഏറ്റവും വലിയ നിക്ഷേപ ഉപാധിയായി മാറുന്നതും അതില്‍ മലയാളികള്‍ ഉള്‍പ്പെടുന്നതും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പിടികിട്ടാപ്പുള്ളികളായ മുഹമ്മദ് ഫാസില്‍, മുഹമ്മദ് ആസിഫ് എന്നിവരുടെ കൂട്ടാളികൂടിയാണ് അംജതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ പുനരധിവാസം ; ജീവനോപാധി വിതരണം പുനരാരംഭിച്ചു, ഒമ്പത്‌ മാസത്തേക്കുകൂടിയാണ്‌ സഹായം

0
കൽപ്പറ്റ : മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ സർക്കാർ നൽകുന്ന 300 രൂപയുടെ...

കൊല്ലം ചിതറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായിട്ട് ഇന്നേയ്ക്ക് മൂന്ന് ദിവസം

0
കൊല്ലം : കൊല്ലം ചിതറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായിട്ട് ഇന്നേയ്ക്ക്...

100 കോടി നിക്ഷേപത്തട്ടിപ്പ് ; സിന്ധു വി നായർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി : ഉയർന്ന പലിശ വാഗ്ദാനം നൽകി നൂറുകോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പ്...

ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

0
കൊച്ചി : വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന്...