കോന്നി : വന്യമൃഗ ശല്യം രൂക്ഷമായ കലഞ്ഞൂർ പാടം പൂമരുതിക്കുഴിയിൽ അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ എ ഷിബു ഐ എ എസ്, കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഐ എഫ് എസ് എന്നിവർ സന്ദർശിച്ചു. കഴിഞ്ഞ 4 ദിവസമായി മേഖലയിൽ കാട്ടനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് എം എൽ എ കളക്ടറേയും , ഡി എഫ് ഒ യെയും, വനം, റവന്യു, കെ എസ് ഈ ബി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു യോഗം വിളിച്ചത്. ജനങ്ങൾ പരാതികളും ആശങ്കകളും എംഎൽ എ യുമായി പങ്കുവെച്ചു. പാടം പിച്ചാണ്ടിക്കുളം ഫോറെസ്റ് ഔട്ട് പോസ്റ്റ് മുതൽ പൂമരുതിക്കുഴി വരെയുള്ള ഭാഗത്ത് റോഡിൽ കഴിഞ്ഞ ആനയിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. കൂടുതൽ വനപാലകർ എത്തിയാണ് ആനയെ കാട്ടിലേക്ക് തിരികെ അയച്ചത്. പൂമരുതിക്കുഴിയിൽ ഇന്നലെ പുലി വളർത്തുനായയെ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.പ്രദേശത്ത് കൂട് അടിയന്തിരമായി സ്ഥാപിക്കാൻ എം എൽ എ നിർദ്ദേശിച്ചു.
വന്യ മൃഗശല്യം രൂക്ഷമായ പൂമരുതിക്കുഴി തട്ടാക്കുടി മേഖലയിൽ 4 കിലോമീറ്റർ ദൂരം അടിയന്തിരമായി സോളാർ ഫെൻസിങ് സ്‌ഥാപിക്കുമെന്ന് എം എൽ എ അറിയിച്ചു. പാടം ഫോറെസ്റ്റ് മേഖലയിൽ 14 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ് സ്‌ഥാപിക്കുന്നതിള്ള അനുമതി ലഭ്യമായെന്നും എം എൽ എ പറഞ്ഞു. കോന്നി ഡിവിഷനിൽ രണ്ടു കോടി രൂപയുടെ സോളാർ ഫെൻസിങ് സ്‌ഥാപിക്കുന്നതിനുള്ള പ്രത്യേകപദ്ധതിക്കും അനുമതി ലഭ്യമായെന്നു എം എൽ എ അറിയിച്ചു. പൂമരുതിക്കുഴി കേന്ദ്രികരിച്ചു വന സംരക്ഷണ സമിതി രൂപീകരിക്കുവാൻ എം എൽ എ നിർദ്ദേശിച്ചു. പിച്ചാണ്ടിക്കുളം ഫോറസ്റ്റ് ഔട്ട് പോസ്റ്റിൽ രാത്രിയിലും വനപാലകരുടെ സേവനം ലഭ്യമാക്കുവാൻ എം എൽ എ കോന്നി ഡി എഫ് ഒ യ്ക്ക് നിർദ്ദേശം മേഖലയിൽ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കാട് കയറി കിടക്കുന്നത് അടിയന്തിരമായി നോട്ടീസ് നൽകി കാടു തെളിക്കുവാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. വാർഡ് മെമ്പർ, ഡെപ്യുട്ടി ഫോറെസ്റ്റ് ഓഫിസർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ ഭാരവഹികളായുള്ള ജനകിയ സമിതി രൂപീകരിക്കുവാൻ എം എൽ എ നിർദ്ദേശിച്ചു.
വന്യമൃഗങ്ങൾക്ക് കാട്ടിനുള്ളിൽ വെള്ളം കിട്ടുന്നതിന് വനത്തിനുള്ളിലെ കുളങ്ങൾ വൃത്തിയാക്കുവാനും എം എൽ എ നിർദ്ദേശിച്ചു. എം എൽ എ ഫണ്ടിൽ നിന്നും പിച്ചാണ്ടിക്കുളം മുതൽ പൂമരുതിക്കുഴി വരെ വന മേഖലയിൽ തെരുവ് വിളക്കുകൾ സ്‌ഥാപിക്കുന്നത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുവാൻ കെ എസ് ഈ ബി അസി. എഞ്ചിനിയറോട് എം എൽ എ നിർദ്ദേശിച്ചു. പൂമരുതിക്കുഴി യിലേക്കുള്ള റോഡിന്റെ വശങ്ങൾ വീതി കൂട്ടുന്നതിന് ആവശ്യമായ അനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഡി എഫ് ഒ യ്ക്ക് നിർദേശം നൽകി. എം എൽ എ യോടൊപ്പം ജില്ലാ കളക്ടർ എ ഷിബു ഐ എ എസ്, കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഐ എഫ് എസ്, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി,വൈസ് പ്രസിഡന്റ് മിനി എബ്രഹാം,കോന്നി തഹസിൽദാർ മഞ്ജുഷ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി ജയകുമാർ, സുജ അനിൽ ഫോറെസ്റ്റ്, റവന്യു,പഞ്ചായത്ത്,കെ എസ് ഈ ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.