കോഴിക്കോട് : എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അടക്കമുള്ളവര്‍ക്കെതിരായ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹരിതയുടെ രണ്ട് മുന്‍ സംസ്ഥാന ഭാരവാഹികള്‍ വനിതാ കമ്മീഷന് മുമ്പിലെത്തി മൊഴി നല്‍കി. അന്വേഷണത്തില്‍ കാലതാമസവും അനാസ്ഥയും നടക്കുന്നതായി കമ്മീഷനെ അറിയിച്ചെന്ന് ഇവരുവരും മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലക്കുകള്‍ മറികടന്നായിരുന്നു ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിയും സെക്രട്ടറി നജ്മ തെബ്ഷീറയും മൊഴി നല്‍കാനെത്തിയത്. എതിര്‍പ്പുകള്‍ അവഗണിച്ച് നിയമ നടപടികളുമായി മുന്നോട്ടുപോകും. അനാസ്ഥയുണ്ടോയെന്ന സംശയം ഞങ്ങള്‍ക്കുണ്ട്. അത് പങ്കുവച്ചിട്ടുമുണ്ടെന്ന് മാധ്യമങ്ങളോട് ഇവർ പറഞ്ഞു.