ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഇതുവരെ 34 പേർക്കാണ് ഉത്തരേന്ത്യയിൽ കനത്ത മഴക്കെടുതിയിൽ നഷ്ടമായത്. ഇതിൽ 11 പേരും ഹിമാചൽ പ്രദേശിൽ ഉള്ളവരാണ്. കൂടാതെ യുപിയിൽ എട്ട് പേർക്കും ഉത്തരാഖണ്ഡിൽ ആറ് പേർക്കും ഡൽഹിയിൽ മൂന്ന് പേർക്കും ജമ്മു കശ്മീർ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ രണ്ടു വീതം പേർക്കും ജീവൻ നഷ്ടമായി. മഴയെ തുടർന്ന് നോർത്തേൺ റെയിൽവേ 17 ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ വഴി തിരിച്ച് വിട്ടു. മണ്ണിടിച്ചിലിനെത്തുടർന്ന് അഞ്ച് ദേശീയ പാതകളും 736 റോഡുകളും അടച്ചു. മണാലി-ലേ, ചണ്ഡീഗഡ്-മണാലി ദേശീയ പാതകളും അടച്ചവയിൽ ഉൾപ്പെടും.
കനത്ത മഴയിൽ ഉത്തരേന്ത്യയിൽ പല ഭാഗങ്ങളിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. നഗരങ്ങളിലും പട്ടണങ്ങളിലും നിരവധി റോഡുകളും കെട്ടിടങ്ങളും വെള്ളത്തിലാണ്. ജൂൺ അവസാനത്തോടെ രാജ്യത്തുടനീളം 148.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇത് സാധാരണ മഴയേക്കാൾ പത്ത് ശതമാനം കുറവാണ്. ഡൽഹിയിൽ സർക്കാർ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യമുന നദിയിലേക്ക് ഹരിയാന ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് ഒരു ലക്ഷം ക്യുസെക്സിൽ വെളളം തുറന്നുവിട്ടതിന് പിന്നാലെയാണ് പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് 1,05,453 ക്യുസെക്‌സ് വെള്ളം യമുന നദിയിലേക്ക് ഒഴുക്കിയതെന്ന് ഡല്‍ഹി ജലസേചന-പ്രളയനിവാരണ വകുപ്പ് വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033