Tuesday, July 8, 2025 5:52 am

ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ യുവാവിനെതിരെ പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

കോന്നി : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം എമിഗ്രേഷൻ വിഭാഗം ഐ ബി ഉദ്യോഗസ്ഥയെ റയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തും നെടുമ്പാശേരി വിമാനത്താവളത്തിൽ എഫ് ആർ ആർ ഒ യുമായ യുവാവിനെതിരെ ബന്ധുക്കൾ പരാതി നൽകി. മലപ്പുറം സ്വദേശി സുകാന്ത്‌ സുരേഷിന് എതിരെയാണ് ബന്ധുക്കൾ പരാതി നൽകിയത്. മരണപ്പെട്ട കോന്നി അതിരുങ്കൽ കാരയ്ക്കാകുഴി സ്വദേശി പൂഴിക്കോട് മധു സൂദനന്റെ മകൾ മേഘ ട്രെയിനിങ് സമയത്താണ് സുകാന്തുമായി പരിചയത്തിലാകുന്നത്. എന്നാൽ ജോലി ലഭിച്ച ശേഷം പെൺകുട്ടിയുടെ പക്കൽ നിന്നും നിരവധി തവണ ഇയാൾ പണം വാങ്ങിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര ലക്ഷത്തോളം രൂപ പെൺകുട്ടിയിൽ നിന്ന് വാങ്ങിയതായി ബാങ്ക് സ്റ്റേറ്റ്മെന്‍റ് പരിശോധിച്ചതിൽ വ്യക്തമായതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു. പെൺകുട്ടിയുടെ മരണത്തിൽ ഈ യുവാവിന് കൃത്യമായ പങ്കുണ്ട് എന്നാണ് വീട്ടുകാരുടെ ആരോപണം.

ഈ വിഷയം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് എ ഡി ജി പി, ഇന്റലിജൻസ് ബ്യൂറോ, എഫ് ആർ ആർ ഒ തിരുവനന്തപുരം എന്നിവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. ഫെബ്രുവരി 28 ന് ആണ് അവസാനമായി പെൺകുട്ടി നാട്ടിൽ എത്തുന്നത്. ഒന്നിന് തിരികെ പോവുകയും ചെയ്തു. പെൺകുട്ടിക്ക് ആഹാരം കഴിക്കാൻ പോലും കയ്യിൽ പണമില്ലാത്ത രീതിയിൽ പെൺകുട്ടിൽ നിന്ന് ഇയാൾ പണം വാങ്ങിയതായാണ് കുടുംബം ആരോപിക്കുന്നത്. പെൺകുട്ടിക്ക് അവസാനം ലഭിച്ച ശമ്പളം പോലും ഇയാൾ വാങ്ങിയിരുന്നു. ഇതിന് ശേഷം പെൺകുട്ടിയുടെ ബാങ്ക് അക്കൌണ്ട് പരിശോധിച്ചപ്പോൾ വെറും 80 രൂപ മാത്രമാണ് ഉണ്ടായിരുന്നത് എന്നും കുടുംബം പറയുന്നു. മാത്രമല്ല മരണ സമയത്ത് പെൺകുട്ടിയുടെ മൊബൈൽ ഫോൺ അടക്കം തകർന്നു പോയിരുന്നു. ഇത് ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയെങ്കിൽ മാത്രമേ കേസിന് വഴിതിരിവാകുന്ന കൂടുതൽ തെളിവുകൾ ലഭിക്കുകയുള്ളൂ. പെൺകുട്ടിയുടെ ലാപ് ടോപ്പും അന്വേഷണത്തിന്റെ ഭാഗമായി നൽകിയിട്ടുണ്ട്. ഇതിനിടെ കുറ്റം ആരോപിക്കപെടുന്ന സുകാന്ത്‌ സുരേഷിനെ ജോലിയിൽ നിന്ന് തത്കാലികമായി മാറ്റി നിർത്തിയിട്ടുമുണ്ട്. പഠിക്കാൻ സമർഥയായ മേഘക്ക് ഒരു വർഷം മുൻപാണ് ഐ ബി ഉദ്യോഗസ്ഥയായി ജോലി ലഭിക്കുന്നത്. അഞ്ച് ദിവസങ്ങൾക്കു മുൻപാണ് മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിൽ റയിൽവെ ട്രാക്കിൽ കണ്ടെത്തുന്നത്. രാത്രിയിൽ ജോലി കഴിഞ്ഞ് രാവിലെ മടങ്ങിയ ശേഷമാണ് സംഭവം നടന്നതെന്ന് വ്യക്തമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ഡോണൾഡ്...

0
വാഷിംഗ്ടണ്‍ : വ്യാപാരക്കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിൽ...

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ദേശീയ പണിമുടക്ക്

0
തിരുവനന്തപുരം : തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര...

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ...

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...