കോഴിക്കോട് : കേരളത്തില്‍ നിപ വൈറസ് ബാധ പടര്‍ന്നത് വവ്വാലുകളില്‍ നിന്ന് എന്നാണ് പ്രാഥമിക നിഗമനം. മലേഷ്യയില്‍ നിന്ന് ബംഗ്ലാദേശിലും പിന്നീട് നമ്മുടെ കൊച്ചു കേരളത്തിലെ കോഴിക്കോട് ജില്ലയിലും ഇപ്പോള്‍ നിപ എത്തി നില്‍ക്കുകയാണ്. നിപ കൊവിഡ് പോലെ ഒരു കാലത്ത് ഭീതി ഉളവാക്കിയിരുന്ന വൈസിനോട് പൊരുതിയ നമ്മള്‍ ഒരിക്കല്‍ കൂടി നിപ്പയോട് പൊരുതുവാന്‍ ഒരുങ്ങുകയാണ്. ഇടവിട്ട് നിപ സ്ഥിരീകരിക്കുമ്പോള്‍ വവ്വാലുകളെ ഇല്ലാതാക്കിയാലോ തുരത്തി ഓടിച്ചാലോ പരിഹാരമാവില്ലെ എന്ന സംശയത്തിലാണ് ചിലരെങ്കിലും. എന്നാല്‍ ഇത്തരത്തില്‍ വവ്വാലുകളെ ഇല്ലാതാക്കുന്നതിലൂടെ വലിയ തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം പ്രകൃതിയെയും ഭക്ഷ്യശ്യംഖലയെയും തകര്‍ക്കുന്നതാണ് അത്തരമൊരു ആശയം.
മനുഷ്യരുള്ള കാലം മുതല്‍ തന്നെ വവ്വാലുകളും ഉണ്ട്. എന്നാല്‍ അടുത്തിടെയാണ് വവ്വാലുകള്‍ മനുഷ്യകുലത്തിന് ഇത്രയുമധികം പ്രതിസന്ധി പടര്‍ത്താന്‍ ആരംഭിച്ചത്. കോഴിക്കോട് നിപയുടെ ഉറവിടം പഴം തീനി വവ്വാലുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് എല്ലായിടത്തും ഈ വവ്വാലുകളുണ്ട്. വവ്വാലുകളാണ് പകര്‍ച്ചവ്യാധിയുടെ പ്രധാന ഉറവിടം. എങ്കിലും എങ്ങനെ ഇത് മനുഷ്യരിലേയ്‌ക്ക് എത്തുന്നു എന്ന് മനസിലാകുന്നില്ല. ഇതിനൊരു ശാശ്വത പരിഹാരം എന്നോണം വവ്വാലുകളെ കൂട്ടത്തോടെ ഇല്ലാതാക്കുക സാധ്യവുമല്ല. വവ്വാലുകള്‍ സമ്മര്‍ദത്തിലാകുമ്പോള്‍ അത് കൂടുതല്‍ അപകടകാരിയാവുന്നു. വവ്വാലുകളും വൈറസും ഒരുമിച്ച് ജീവിച്ചുകൊണ്ടിരിക്കുന്ന ഒന്നായതിനാല്‍ വൈറസില്ലാതെ വവ്വാലില്ല.
മാത്രമല്ല പല സസ്യങ്ങളുടെയും പരാഗണം നടക്കുന്നത് രാത്രി സഞ്ചാരികളായ വവ്വാലിലൂടെയാണ്. ചില സസ്യങ്ങളുടെ നിലനില്‍പ്പിന് തന്നെ വവ്വാലുകള്‍ അത്യന്താപേക്ഷിതമാണ്. കൂടാതെ വിത്ത് വിതരണത്തിനും കൊതുകു നശീകരണത്തിനും ഏറെ സഹായകമാകുന്ന ഒന്നാണ് ഇവ. നിലവില്‍ മരങ്ങള്‍ മുറിച്ച് മാറ്റി കെട്ടിടങ്ങളും മറ്റും നിര്‍മിക്കുന്നതും ഇവയുടെ ശരീരത്തില്‍ ചൂട് കൂടാനും അത് വവ്വാലിനെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നു. മാത്രമല്ല കൂട്ടംകൂടി ജീവിക്കാന്‍ ഇഷ്‌ടപ്പെടുന്ന ജീവി എന്ന നിലയില്‍ ഇവയുടെ ആവാസ വ്യവസ്ഥ ഇല്ലാതാകുന്നതും ഇവയെ സമ്മര്‍ദത്തിലാക്കുന്നു. ഇത് ജനവാസ മേഖലയിലേയ്‌ക്ക് ഇവ കൂട്ടത്തോടെ എത്താനും വൈറസ് വ്യാപനത്തിനും കാരണമാകുന്നു.
ഒപ്പം കാലാവസ്ഥ വ്യതിയാനവും വവ്വാലുകളെ കൂടുതല്‍ അപകടകാരിയാക്കുന്നു. ഈ സാഹചര്യത്തിലാണ് പഠനം നടക്കേണ്ടത്. കേരളത്തില്‍ എല്ലായിടത്തുമുള്ള വവ്വാലുകള്‍ കോഴിക്കോട് മാത്രം അപകടകാരിയാകുന്നത് എന്തുകൊണ്ട് എന്നതിന്‍റെ കൃത്യമായ പഠനം നടക്കേണ്ടിയിരിക്കുന്നു. മലേഷ്യ, ബംഗ്ലോദേഷ് പോലുള്ള രാജ്യങ്ങള്‍ ഇത് സാധ്യമാണ് എന്ന് തെളിയിച്ച സ്ഥിതിക്ക് രോഗം പിടിപെടുന്നതിന്‍റെ ബദല്‍ മാര്‍ഗം കണ്ടെത്തുവാന്‍ നമ്മുക്കും സാധിക്കും. ഇല്ലാതാക്കുക എന്നതിനപ്പുറം നിലനിര്‍ത്തി പരിഹാരം കാണുകയാണ് വേണ്ടത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033