Sunday, April 20, 2025 11:49 am

വ്യാജ രേഖകളുടെ മറവില്‍ വകയാറിൽ വന്‍ ഭൂമി നികത്തൽ ; ടിപ്പറുകൾ പിടിച്ചെടുത്തു – പത്തനംതിട്ടയിലും മൈലപ്രായിലും സമാന സംഭവങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : വകയാറിൽ അനധികൃതമായി ഭൂമി നികത്തിയത് പോലീസും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു. ടിപ്പറുകൾ കോന്നി പോലീസ് പിടിച്ചെടുത്തു. ഇന്ന് രണ്ടരയോടെയാണ് സംഭവം നടന്നത്. വകയാറിൽ അനധികൃതമായി ഭൂമി നികത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കോന്നി പോലീസും വില്ലേജ് അധികൃതരും സ്ഥലത്ത് എത്തിയപ്പോൾ മൂന്ന് ടിപ്പർ ലോറി നിറയെ മണ്ണുമായി കടന്നുപോകുന്നതാണ് കണ്ടത്. ലോറിയെ പിന്തുടർന്ന പോലീസ് വാഹനങ്ങൾ നിർത്തുവാൻ ആവശ്യപ്പെട്ടിട്ടും ടിപ്പർ നിർത്തിയില്ല. പിന്നീട് പോലീസ് ഇവരെ പിന്തുടർന്ന് വാഹനം പിടിച്ചെടുക്കുകയായിരുന്നു.

തുടർന്ന് വില്ലേജ് അധികൃതരും പോലീസും മണ്ണ് കടത്തുന്നതിന് ഉള്ള രേഖകൾ പരിശോധിച്ചപ്പോൾ ഇത് നിയമ വിരുദ്ധമാണെന്ന് കണ്ടെത്തുകയും തുടർന്ന് വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ആയിരുന്നു. കൂടലിൽ നിന്നുമാണ് പച്ചമണ്ണ് കടത്തിയത്. വകയാറിലേക്ക് വന്ന ടിപ്പർ ലോറികളുടെ രേഖകൾ പരിശോധിച്ചപ്പോൾ ഇതിൽ രണ്ട് ലോറികളുടെ പാസ്സ് മറ്റ് സ്ഥലത്തേക്ക് മണ്ണ് കൊണ്ടുപോകുന്നതിന് നൽകിയതാണെന്നും അധികൃതർ കണ്ടെത്തി. എന്നാൽ ഇവർ മണ്ണിട്ട് നികത്തുവാൻ വന്ന സ്ഥലത്ത് ലോഡ്കണക്കിന് മണ്ണിട്ട് നികത്തിയിട്ടുമുണ്ട്. സംഭവത്തിൽ വി കോട്ടയം വില്ലേജ് ഓഫിസർ കോന്നി തഹൽസീദാർക്ക് റിപ്പോർട്ട് നൽകി.

കോന്നിയില്‍ അനധികൃത ഭൂമി നികത്തല്‍ വ്യാപകമാണെന്നും ഉദ്യോഗസ്ഥരുടെ മൌനാനുവാദം ഇതിനുണ്ടെന്നുമാണ് ആരോപണം. ഇപ്പോള്‍ നടപടി എടുത്തത്‌ വെറും പ്രഹസനം മാത്രമാണെന്നും ചെറിയ പിഴ ഈടാക്കി അടുത്തദിവസം ടിപ്പറുകള്‍ വിട്ടുനല്‍കുമെന്നും തൊട്ടടുത്ത ദിവസം മുതല്‍ പൂര്‍വാധികം ശക്തിയോടെ വയല്‍ നികത്തല്‍ നടക്കുമെന്നുമാണ് സൂചന. കോന്നിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ റവന്യു ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കോന്നി കേന്ദ്രീകരിച്ച് ഭൂമാഫിയാകളുടെ ഒരു സംഘം തന്നെയുണ്ട്‌. പരസ്പര ധാരണയോടെയാണ് ഇവരുടെ നീക്കം. നികത്തുവാന്‍ തീരുമാനിച്ച സ്ഥലം ആരെതിര്‍ത്താലും ഇവര്‍ നികത്തും.

പത്തനംതിട്ടയിലും മൈലപ്രായിലും സമാന രീതിയില്‍ നികത്തല്‍ നടക്കുന്നുണ്ട്. മിക്കവരുടെ കയ്യിലും വ്യാജ രേഖകളാണ് ഉള്ളത്. ഇത് നിര്‍മ്മിക്കുന്ന ഒരു സംഘംതന്നെ പത്തനംതിട്ടയില്‍ ഉണ്ടെന്നാണ് സൂചന. റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. ഒറിജിനല്‍ രേഖ സ്കാന്‍ ചെയ്ത് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തിരുത്തിയാണ് വ്യാജരേഖകള്‍ നിര്‍മ്മിക്കുന്നത്. ഒപ്പും സീലും ഒക്കെ ഇതില്‍ ഉണ്ടാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിൽ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും

0
കണ്ണൂർ : കണ്ണൂർ കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിൽ...

എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവർത്തകർ കൂടെ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

0
തിരുവനന്തപുരം : അലഞ്ചേരി പിതാവിന്റെ അനുഗ്രഹം വാങ്ങി, എല്ലാ ആഘോഷങ്ങളിലും ബിജെപി...

പരീക്ഷ വിജയിപ്പിക്കണമെന്ന ആവശ്യവുമായി ഉത്തരകടലാസുകളിൽ അപേക്ഷകളും കറൻസി നോട്ടുകളും

0
ബംഗളൂരു : പരീക്ഷ വിജയിപ്പിക്കണമെന്ന ആവശ്യവുമായി ഉത്തരകടലാസുകളിൽ അപേക്ഷകളും കറൻസി...

ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി : ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂബിലി...