ന്യുഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,724 ആളുകളില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 648 പേര്‍ മരണമടഞ്ഞു. 11,92,915 ആണ് രാജ്യത്തെ ആകെ രോഗബാധിതര്‍. 28,732 പേര്‍ ഇതിനകം മരണമടഞ്ഞു. 7,53,050 പേര്‍ രോഗമുക്തരായപ്പോള്‍, 4,11,133 പേര്‍ ചികിത്സയില്‍ തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂലായ് 21 വരെയുള്ള കണക്ക് പ്രകാരം ആറ് ലക്ഷം പുതിയ രോഗികളാണ് ഉണ്ടായിരിക്കുന്നത്.
ജൂണ്‍ 30വരെ 5.9 ലക്ഷമായിരുന്നു ആകെ രോഗികള്‍. അതില്‍ മെയ്യില്‍ 1.5 ലക്ഷം പേര്‍ രോഗികളായി. ജൂണില്‍ നാലു ലക്ഷം വരും. ഈ മാസം മാത്രം 11,000 പേരാണ് മരിച്ചത്. ആകെ മരണത്തില്‍ 40% ഈ മാസമാണ് നടന്നിരിക്കുന്നത്. മെയ്യില്‍ 4,267 പേര്‍ മരിച്ചു. ജൂണില്‍ 11,988 പേരും. ഈ മാസം ഇതുവരെ 11,325 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 8000ല്‍ ഏറെ പുതിയ രോഗികൾ ഇന്നലെയുണ്ടായി. തമിഴ്‌നാട്ടില്‍ 4965 പുതിയ കേസുകള്‍. ആന്ധ്രാപ്രദേശില്‍ 4944, ഉത്തര്‍പ്രദേശില്‍ 2151, മധ്യപ്രദേശില്‍ 785, പഞ്ചാബില്‍ 381, ഗുജറാത്തില്‍ ആദ്യമായി 1000 കടന്നു. രാജ്‌സഥാനില്‍ 983 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ത്രിപുരയില്‍ 202 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.