ന്യൂഡൽഹി: എതിരില്ലാത്ത ഒരു ഗോളിന് ചൈനയെ കീഴടക്കി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ജുഗ്‌രാജ് സിങാണ് ഗോൾ സ്‌കോറർ. ഇന്ത്യയുടെ അഞ്ചാം കിരീടനേട്ടമാണ്. ഗോൾ രഹിതമായ മൂന്ന് ക്വാർട്ടറുകൾക്ക് പിന്നാലെ നാലം ക്വാർട്ടറിലാണ് ഇന്ത്യ വിജയഗോൾ നേടിയത്. ആദ്യമായി ഫൈനൽ യോഗ്യത നേടിയ ചൈന ശക്തമായി പൊരുതിയ ശേഷമാണ് കീഴടങ്ങിയത്. കൗണ്ടർ അറ്റാക്കിലൂടെ ആദ്യ ക്വാർട്ടറിൽ ചൈന കളം നിറഞ്ഞു. എന്നാൽ രണ്ടാം ക്വാർട്ടറിൽ ഇന്ത്യ ആധിപത്യം പുലർത്തിയെങ്കിലും ഗോൾനേടാനായില്ല. ആദ്യ പകുതിയിൽ നാല് പെനാൽറ്റി കോർണറുകളാണ് ഇന്ത്യക്ക് ലഭിച്ചത്. എന്നാൽ ചൈനീസ് പ്രതിരോധത്തിൽ തട്ടി വിഫലമായി. എന്നാൽ നിർണായകമായ നാലാം ക്വാർട്ടറിൽ ഇന്ത്യ ഗോൾ കണ്ടെത്തി. 51ാം മിനിറ്റിലാണ് കിരീടമുറപ്പിച്ച ഗോൾപിറന്നത്.സെമിയിൽ സൗത്ത് കൊറിയയെ മറികടന്നാണ് ഇന്ത്യ കലാശ പോരാട്ടത്തിന് യോഗ്യതനേടിയത്. പാകിസ്താനെ ഷൂട്ടൗട്ടിൽ മറികടന്നാണ് ചൈന ഫൈനൽ പ്രവേശനമുറപ്പിച്ചത്. നേരത്തെ 2011,16,2018, 2023 വർഷങ്ങളിലും കിരീടം ചൂടിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1