Friday, May 9, 2025 10:46 am

ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 കിങ്സ്മീഡ് സ്റ്റേഡിയത്തിൽ

For full experience, Download our mobile application:
Get it on Google Play

ജൊഹാനസ്ബർഗ് : ഇന്ത്യൻ പ്രവാസികളേറെയുള്ള ഡർബൻ നഗരത്തിൽ കിങ്സ്മീഡ് മൈതാനത്ത് ആതിഥേയർക്കെതിരെ ഇന്ത്യ ഞായറാഴ്ച ഇറങ്ങുന്നു. മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരമാണ് നിറഞ്ഞ ഗാലറിക്കു മുന്നിൽ നാളെ തുടക്കമാകുക. ലോകകപ്പ് കഴിഞ്ഞ് ഏറെയായില്ലെന്നതിനാൽ പ്രമുഖരിൽ പലരെയും പുറത്തിരുത്തിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ആതിഥേയ ഇലവനിൽ നായകൻ ടെംബ ബാവുമ അവധിയിലാണ്. പകരം എയ്ഡൻ മാർക്രമാകും നയിക്കുക. ക്വിന്റൺ ഡി കോക്കും ഇറങ്ങിയേക്കില്ല. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി സൂചന നൽകിയ താരം അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പോടെ പടിയിറങ്ങിയേക്കും. ടീമിന്റെ ബൗളിങ് നെടുംതൂണായ കാഗിസോ റബാദയും ടീമിലുൾപ്പെട്ടിട്ടില്ല. പകരക്കാരനായി നാന്ദ്രേ ബർഗറാകും എത്തുക. ബൗളിങ്ങിൽ കരുത്തുറപ്പിച്ച് ജെറാൾഡ് കൂറ്റ്സി, മാർകോ ജാൻസൺ എന്നിവരെ നിലനിർത്തിയിട്ടുണ്ട്. ലുംഗി എൻഗിഡിയും കേശവ് മഹാരാജും ടീമിലുണ്ടാകും.

യുവനിരയെ വെച്ച് ആസ്ട്രേലിയൻ കരുത്തിനെ കെട്ടുകെട്ടിച്ച ആവേശവുമായാണ് ഇന്ത്യൻ വരവ്. സ്വന്തം തട്ടകങ്ങളിൽ 4-1നാണ് ഇന്ത്യ എതിരാളികളെ ഇല്ലാതാക്കിയത്. പ്രമുഖരിൽ പലരും അവധിയിലായതിനാൽ സൂര്യകുമാർ യാദവിനാണ് നായക ചുമതല. രവീന്ദ്ര ജഡേജ ഉപനായകനുമാകും. മുൻനിരയിൽ ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, ഇശാൻ കിഷൻ, മുഹമ്മദ് സിറാജ് എന്നിവരെയും നിലനിർത്തിയിട്ടുണ്ട്. കുട്ടിക്രിക്കറ്റ് കഴിഞ്ഞുള്ള ഏകദിന പരമ്പരയിൽ പക്ഷേ സൂര്യകുമാർ യാദവ് ഇടംപിടിച്ചിട്ടില്ല. പകരം കെ.എൽ. രാഹുലിനാകും ചുമതല. വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവരടക്കം പ്രമുഖർ ട്വന്റി20 പരമ്പരയിൽ മാത്രമല്ല ഏകദിനങ്ങളിലും ഇറങ്ങില്ല. രണ്ടു ടെസ്റ്റുകളിൽ ഇരുവരും തിരിച്ചെത്തും. പേസർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുമുണ്ടാകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 920...

ഉത്തരാഖണ്ഡിൽ ആശുപത്രികൾക്ക് അതീവ ജാഗ്രത നിർദേശം നൽകി സർക്കാർ

0
ഡെറാഡൂൺ: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും അതീവ ജാഗ്രത പാലിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിൻറെ...

സംഘർഷം രൂക്ഷമാകുകയാണെങ്കിൽ തന്റെ പണം ഇന്ത്യക്കാർക്ക് നൽകുമെന്ന് മുൻ യുഎസ് വ്യോമസേന പൈലറ്റ്

0
ദില്ലി : ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയാണെങ്കിൽ...