Friday, July 4, 2025 7:21 am

വിലക്കയറ്റവും ജീവിത ചെലവും ഒപ്പം സാമ്പത്തിക പ്രതിസന്ധിയും ; സാധാരണക്കാരന്റെ കീശ കീറുന്നോ?

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഒരു രാജ്യം നന്നാവണമെങ്കില്‍ ആദ്യം സമൂഹം നന്നാവണം. സമൂഹം നന്നാവണമെങ്കില്‍ ഒരു കുടുംബം നന്നാവണം ഒരു കുടുംബം നന്നാവണമെങ്കില്‍ ഒരു വ്യക്തി നന്നാവണം എന്ന് നമ്മള്‍ പണ്ടേ കേട്ട് പഴകിയ ഒരു ചൊല്ലാണ്. എന്നാല്‍ ഒരു രാജ്യത്തിന്‍റെ തന്നെ സാമ്പത്തിക വളര്‍ച്ചയെ തന്നെ സ്വാധീനിക്കാന്‍ ശേഷിയുള്ളതാണ് ഒരു വ്യക്തിയുടെ വളര്‍ച്ച. വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമാണെങ്കിലും യാഥാര്‍ത്ഥ്യം അത് തന്നെയാണ്. മറ്റ് നിരവധി കാരണങ്ങള്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെങ്കിലും ഒരു വ്യക്തിയുടെ വരുമാനം കുറയുന്നതും അതിലൊരു ഘടകമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്തെ തൊഴിലില്ലായ്‌മയുടെ കണക്ക് ക്രമാതീതമായി ഉയരുന്നതോടെ കുടുംബങ്ങളിലെ വരുമാനത്തില്‍ ഇടിവ് സംഭവിച്ചിരിക്കുകയാണ്. കുടുംബങ്ങളില്‍ വരുമാനത്തെക്കാള്‍ ബാധ്യതകളാണ് മുന്നിട്ട് നില്‍ക്കുന്നത്. ഒരു വ്യക്തിക്ക് ശമ്പളം ലഭിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അതിന്‍റെ നല്ലൊരു ഭാഗവും ബാധ്യത തീര്‍ത്താണ് അവസാനിക്കാറുള്ളത്. മറ്റ് ആവശ്യങ്ങള്‍ക്ക് പിന്നെയും കടം വാങ്ങേണ്ടതായിരിക്കുന്നു. ജീവിത ചിലവ് വര്‍ധിക്കുന്നതാണ് സമ്പാദ്യവും നിക്ഷേപവും കുറയുവാന്‍ കാരണം. ഇന്നത്തെ ആവശ്യങ്ങള്‍ പോലും നിറവേറ്റുവാന്‍ ഒരു വ്യക്തിക്ക് തികയാതെ വരുന്ന സാഹചര്യത്തില്‍ നാളേയ്‌ക്കുള്ള സമ്പാദ്യം മാറ്റിവെയ്‌ക്കുക അല്‍പം പ്രയാസമേറിയ കാര്യമാണ്.

വിലക്കയറ്റമാണ് ചിലവ് വര്‍ധിക്കുന്നതിലെ പ്രധാന കാരണം. സാധാരണക്കാരുടെ കുടുംബ ചിലവില്‍ ഭക്ഷ്യവസ്‌തുക്കള്‍ക്ക് നീക്കിവെയ്‌ക്കുന്ന തുക അവരുടെ വരുമാനത്തിന്‍റെ നല്ലൊരു ശതമാനമാണ്. ഈ വിലക്കയറ്റം നേരിടാന്‍ സാധിക്കാതെ വരുമ്പോള്‍ സാധാരണക്കാരന്‍ വീണ്ടും വായ്‌പയെടുക്കുന്നു. അങ്ങനെ മറ്റ് ആവശ്യങ്ങള്‍ക്കായി നീക്കിവയ്‌ക്കേണ്ട തുക ആവശ്യസാധനങ്ങള്‍ക്കായി മാത്രം സാധാരണക്കാര്‍ വിനിയോഗിക്കുന്നു. ഒരു വശത്ത് പുതിയ കടങ്ങളും തിരിച്ചടവിന്റെ ബാധ്യതയും വർധിക്കുമ്പോൾ മറുവശത്ത് നിലവിലുള്ള കടങ്ങളുടെ തിരിച്ചടവ് ബാധ്യത വർധിക്കുകയും ചെയ്യുന്ന അവസ്ഥ. കൂടാതെ വിദ്യാഭ്യാസം, വര്‍ധിച്ചു വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയും ഒരു വ്യക്തിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നു. കുടുംബത്തിന്‍റെ സമ്പാദ്യത്തില്‍ വന്നിരിക്കുന്ന ഈ ഇടിവ് നാടിന്‍റെ വളര്‍ച്ചയ്‌ക്ക് ആശങ്ക വിതയ്‌ക്കുന്നതാണ്. ഇതിന് ഒരു പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും സാധിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ കടമെടുത്ത് പ്രതിസന്ധിയിലാകുന്ന രാജ്യമായി ഇന്ത്യ മാറും. അത്തരമൊരു ഭീകര അവസ്ഥയിലേയ്‌ക്ക് പോകാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ പിടിയില്‍

0
തിരുവനന്തപുരം : തലസ്ഥാനത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍...

ചക്രവാതച്ചുഴി ; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട...

ശക്തമായ കാറ്റിനെ തുടർന്ന് പാലക്കാട് വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണ് അപകടം

0
പാലക്കാട്: ശക്തമായ കാറ്റിനെ തുടർന്ന് പാലക്കാട് പുതുപ്പള്ളിത്തെരുവിൽ വീടുകൾക്ക് മുകളിലൂടെ മരം...

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ സംസ്‌കാരം...