കാഞ്ഞിരപ്പള്ളി : ഓണക്കാലത്തോട് അനുബന്ധിച്ച് കളക്ടറുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡ് താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. അമ്പത്തഞ്ചോളം വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 18 സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തുകയുണ്ടായി. പാറത്തോട്, മുണ്ടക്കയം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങളുടെ വിവരം കളക്ടർക്ക് കൈമാറും. കളക്ടറാകും നോട്ടീസയക്കുകയും പിഴ ഈടാക്കുകയും ചെയ്യുക. ലൈസൻസ് പുതുക്കാത്തതിന് പുറമെ വിലവിവരപട്ടിക പ്രദർശിപ്പിക്കാത്തത് അടക്കം ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. പലചരക്ക്, ഹോട്ടൽ, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലും മത്സ്യ മാംസ വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. താലൂക്ക് സപ്ലൈ ഓഫീസർ ജി. അഭിൽജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന സംഘത്തിൽ ഡെപ്യൂട്ടി തഹസിൽദാർ ടി.ജി. ശ്രീലാൽ, ഫുഡ് സേഫ്റ്റി ഓഫീസർ തെരെസലിൻ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് ഫെബിൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അനു ഗോപിനാഥ്, റേഷനിങ് ഇൻസ്പെക്ടർമാരായ സജീവ്കുമാർ, ടി. സയർ, രഞ്ജിത് എന്നിവർ ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1