Friday, July 4, 2025 12:54 pm

ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഐപിഎസ് ഉദ്യോ​ഗസ്ഥനാ‌യ സതീഷ് വർമ്മയെ ആണ് പിരിച്ചുവിട്ടത്. ഈ മാസം 30ന് വിരമിക്കാൻ ഇരിക്കെയാണ് പിരിച്ചുവിടൽ. പ്രാണേഷ് പിള്ളയും ഇശ്രത്ത് ജഹാനും അടക്കമുള്ള വരെ വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പോലീസ് വധിച്ചെന്ന് കുറ്റപത്രം സമർപ്പിച്ച സിബിഐ അന്വേഷണം നയിച്ച ആളാണ്.

വകുപ്പുതല നടപടികളുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാൽ അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഓഗസ്റ്റ് 30 ന് സർക്കാർ ഉത്തരവിറക്കി. രാജ്യത്തിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന മാധ്യമങ്ങളോട് സംസാരിച്ചതാണ് പിരിച്ചുവിടലിന്റെ കാരണങ്ങളിലൊന്നായി പറയുന്നത്. എന്നാൽ പിരിച്ചുവിട്ടതിൽ സതീഷ് വർമ്മ പ്രതികരിച്ചില്ല. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും അഭിപ്രായം പറയാൻ വിസമ്മതിച്ചു.

തനിക്കെതിരായ നിരവധി അച്ചടക്ക നടപടികളെ ചോദ്യം ചെയ്ത വർമ്മ ദില്ലി ഹൈക്കോടതി‌യെ സമീപിച്ചിരുന്നു. സെപ്റ്റംബർ 1 മുതൽ പിരിച്ചുവിടൽ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ അപേക്ഷ സമർപ്പിച്ചു. ഒരുവർഷത്തെ നിയമപ്രശ്നങ്ങൾക്ക് ശേഷം സെപ്തംബർ ഏഴിന് പിരിച്ചുവിടൽ ഉത്തരവ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനെ ഹൈക്കോടതി അനുവദിച്ചു. എന്നാൽ പിരിച്ചുവിടൽ ഉത്തരവിനെതിരായ നിയമത്തിന് അനുസൃതമായി ഹർജിക്കാരനെ പ്രതിവിധികൾ പ്രയോജനപ്പെടുത്തുന്നതിന് 19 വരെ പിരിച്ചുവിടാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ വർമ്മ സുപ്രീം കോടതിയെ സമീപിച്ചു.

ഇസ്രത് ജഹാൻ കേസിൽ ആദ്യം ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്‌ഐടി) അംഗമായിരുന്നു. പിന്നീട് കോടതിയുടെ ഉത്തരവനുസരിച്ച് സിബിഐ അന്വേഷണത്തിന് നേതൃത്വം നൽകി. ഇസ്രത്ത് ജഹാൻ കേസ് വ്യാജ ഏറ്റുമുട്ടലാണെന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടും വിചാരണ നടത്താൻ കഴിയാതിരുന്നതിനാൽ 2011ൽ ​ഗുജറാത്ത് സംസ്ഥാന സർക്കാർ വർമയ്ക്ക് സ്ഥാനക്കയറ്റം നിഷേധിച്ചിരുന്നു.

മുൻ പോലീസ് ഡയറക്ടർ ജനറൽ പിപി പാണ്ഡെ, ഡി ജി വൻസാര, ഐജിപി ജി എൽ സിംഗാൾ, റിട്ടയേർഡ്  പോലീസ് സൂപ്രണ്ട് എൻ കെ അമിൻ, മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തരുൺ ബരോട്ട് എന്നിവരുൾപ്പെടെയുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ വർമ്മ നിർണായക പങ്ക് വഹിച്ചു.

19 കാരിയായ ഇസ്രത് ജഹാൻ, അവളുടെ സുഹൃത്ത് പ്രാണേഷ് പിള്ള എന്ന ജാവേദ് ഷെയ്ഖ്, രണ്ട് പാകിസ്ഥാൻ പൗരന്മാർ എന്നിവർ അഹമ്മദാബാദിന്റെ പ്രാന്തപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് വർമ്മ സിബിഐയുമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. എട്ട് പോലീസുകാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും സിബിഐക്ക് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ലഭിച്ചില്ലെന്ന് പറഞ്ഞ് മിക്ക പ്രതികളെയും വിട്ടയച്ചതിനാൽ കേസ് വിചാരണ കാണാൻ കഴിഞ്ഞില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ തെരുവിലിറങ്ങി

0
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ...

പാലക്കാട് 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം

0
പാലക്കാട് : പാലക്കാട് 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി...

സംസ്ഥാനത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോഗ്യവകുപ്പ്. ഉദ്യോഗസ്ഥർ...

ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ടു ; കോയിപ്രം പഞ്ചായത്തിലെ പല റോഡുകളും തകര്‍ന്നു തന്നെ

0
പുല്ലാട് : ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ട കോയിപ്രം പഞ്ചായത്ത്...