ദില്ലി : കഴിഞ്ഞ ആറുവർഷമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് വൻ മയക്കുമരുന്ന് കച്ചവടമെന്ന് കണക്കുകൾ. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) കണക്കുകൾ പ്രകാരം, 2019-24 കാലത്ത് രാജ്യത്ത് മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് 4.6 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വേട്ടയിൽ 1.03 ലക്ഷം കോടി രൂപയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്തു. ഏകദേശം 71.32 ലക്ഷം കി.ഗ്രാം വരുമിത്. ഇതിൽ പത്തിലൊന്നും പിടിച്ചെടുത്തത് വിദേശത്തുനിന്നും വിവിധ തുറമുഖങ്ങൾ വഴി എത്തിയതാണ്. 11,569 കോടിയുടെ മയക്കുമരുന്നാണ് തുറമുഖം വഴി കടത്തിയപ്പോൾ പിടിച്ചെടുത്തത്. ഇത് ഏത് രാജ്യത്തുനിന്നാണെന്നോ ഏത് തുറമുഖം വഴിയാണെന്നോ വ്യക്തമാക്കാൻ മന്ത്രാലയം തയാറായില്ല.തെലുഗുദേശം പാർട്ടി എം.പിമാരായ മുകുന്ദ ശ്രീനിവാസലു റെഡ്ഡി, പുട്ട മഹേഷ് കുമാർ എന്നിവരുടെ ചോദ്യത്തിന് ധനകാര്യ വകുപ്പ് നൽകിയ മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1