ചെന്നൈ : മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ ജയലളിതയെ അഴിമതിക്കേസില്‍ കുടുക്കിയ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.ഷണ്‍മുഖസുന്ദരത്തെ ഡിഎംകെ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. 1995ലാണ് ഷണ്‍മുഖസുന്ദരം ജയലളിതയ്ക്കെതിരെ അഴിമതി ആരോപണമുന്നയിച്ചു പരാതി നല്‍കിയത്.
പിന്നാലെ കില്‍പോക്കിലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന വധശ്രമത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇതിനെതിരെ അഭിഭാഷകർ മൂന്ന് ആഴ്ചയോളം കോടതി ബഹിഷ്കരിച്ചു സമരവും നടത്തിയത് വന്‍ പ്രതിഷേധമായി മാറിയിരുന്നു. സിബിഐ അന്വേഷിച്ച കേസിലെ ആറുപ്രതികളെ പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. 1996 മുതൽ 2001 വരെ സംസ്ഥാനത്തിന്റെ പബ്ലിക് പ്രോസിക്യൂട്ടറായും 2002 മുതൽ 2008 വരെ ഡിഎംകെയുടെ രാജ്യസഭാ അംഗമായും ഷണ്‍മുഖസുന്ദരം സേവനമനുഷ്ഠിച്ചിട്ടുണ്ട്.