പത്തനംതിട്ട : കേരളത്തിലെ കർഷക താല്പര്യം സംരക്ഷക്കാൻ എന്നും കർഷകരോടൊപ്പം നിൽക്കുന്ന പാർട്ടിയായ കേരളകോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ എല്ലാവരും മുന്നോട്ടു വരണമെന്ന് കേരളകോൺഗ്രസ്സ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഫ്രാൻസിസ് ജോർജ് എം. പി. ആവശ്യപ്പെട്ടു. ആറന്മുള നിയോജക മണ്ഡലത്തിൽ നിന്നും കേരളകോ ൺഗ്രെസ്സിലേക്ക് വന്ന നേതാക്കളെയും പ്രവർത്തകരെയും സ്വാഗതം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തോമസ് റോയ് മുട്ടത്തിൽ (കേരളകോൺഗ്രസ്സ് ജേക്കബ് മുൻ ജില്ലാ വൈസ് പ്രസിഡന്റ്, ഉന്നത അധികാര സമതി അംഗം )വി. ജി. മത്തായി (ജനാധിപത്യ കേരളകോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി )വർഗീസ് കളിക്കൽ (ലോയേഴ്‌സ് കോൺഗ്രസ് ജേക്കബ് മുൻ ജില്ലാ പ്രസിഡന്റ് ),സജേഷ് കെ സാം (ലോയേഴ്‌സ് കോൺഗ്രസ് എം. മുൻ ജില്ലാ സെക്രട്ടറി )കെ. എം. സാംകുട്ടി (കേരള കർഷക യൂണിയൻ ജേക്കബ് മുൻ ജില്ലാ സെക്രട്ടറി )ബിനോയ് കെ വർഗീസ് പത്തനംതിട്ട, ജോൺസൻ ഈശോ മേമന (ജനാധിപത്യ കേരള കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം മുൻ വൈസ് പ്രസിഡന്റ് )തോമസ് കെ ജോൺ (ജേക്കബ് ഗ്രൂപ്പ് മുൻ നിയോജക മണ്ഡലം സെക്രട്ടറി )എന്നിവരുൾപ്പെടെ 25ഓളം നേതാക്കൾ പാർട്ടിയിൽ ചേർന്നു.
കേരളകോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് അഡ്വ. വർഗീസ് മാമ്മന്റെ അധ്യക്ഷതയിൽ കൂടിയയോഗം അഡ്വ. ഫ്രാൻസിസ് ജോർജ് എം. പി. ഉത്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ ജോസഫ് എം. പുതുശ്ശേരി ex. MLA, പ്രൊഫ. ഡി. കെ. ജോൺ, ജോൺ കെ മാത്യു, ഡോ. എബ്രഹാം കലമണ്ണിൽ, കുഞ്ഞു കോശി പോൾ, ജോർജ് കുന്നപുഴ, അഡ്വ. ബാബു വർഗീസ്, ടി. എബ്രഹാം, ഷാജൻ മാത്യു, റോയ് ചാണ്ടപിള്ള, ദീപു ഉമ്മൻ, സാം മാത്യു, ജോർജ് മാത്യു, റോയ് മുട്ടത്തിൽ, റെജു ആറന്മുള, വി. ജി. മത്തായി, ജോസഫ് ജോർജ്, വർഗീസ് കളിക്കൽ, റിജു കാവുംകാട്ടു എന്നിവർ പ്രസംഗിച്ചു.
—
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.