ഡൽഹി: കത്വ ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടിക്ക് തയാറെടുത്ത് ഇന്ത്യ. ഇന്നലെ സ്ഥിതി വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. സംയുകത സൈനിക മേധാവിയും കരസേനാ മേധാവിയും യോഗത്തിൽ പങ്കെടുത്തിരുന്നു. പാക് അതിർത്തി ഉൾപ്പെടുന്ന പടിഞ്ഞാറാൻ മേഖലയുടെ ചുമതലയുള്ള കമാൻഡറുമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ചർച്ചയും നടത്തിയിരുന്നു. ഭീകരർക്കെതിരെ നടപടി കടുപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ ജമ്മു കശ്മീർ ദോഡയിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരും. മൂന്ന് ഭീകരരെ ഇവിടുത്തെ വനമേഖലയിൽ ഉണ്ടെന്നാണ് വിവരം. ഇവരാണ് കത്വവയിലടക്കം ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
കത്വയിലെ ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം എൻഐഎ ഉടൻ ഏറ്റെടുത്തേക്കും. ഒളിഞ്ഞിരുന്നുള്ള ഭീകരരുടെ ആക്രമണത്തിൽ രാജ്യത്തിന് നഷ്ടമായത് അഞ്ച് ധീര ജവാവന്മാരെയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.10 ഓടെയാണ് കത്വയിലെ മച്ചേഡി മേഖലയിൽ പെട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടന്നത്. അതിർത്തി കടന്ന് എത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം.