Tuesday, April 22, 2025 9:15 am

കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ താന്‍ തന്നെയാണെന്ന് പി.ജെ.ജോസഫ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ താന്‍ തന്നെയാണെന്ന് പി.ജെ.ജോസഫ്. രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ റിട്ട് നല്‍കുമെന്നും വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് വിശ്വാസമെന്നും ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജോസ് കെ.മാണിയുമായി ഒരിക്കലും ചേര്‍ന്നുപോകാന്‍ സാധിക്കില്ലെന്നും ജോസഫ് വ്യക്തമാക്കി. “നിരന്തരമായി വാഗ്‌ദാനങ്ങള്‍ ലംഘിക്കുന്ന, കരാറുകള്‍ പാലിക്കാത്ത ഒരാളുമായി സഹകരിച്ചുപോകാന്‍ പറ്റില്ല,” ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അര്‍ഹതയില്ലാത്തവര്‍ക്ക് യുഡിഎഫില്‍ തുടരാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“ജോസ് കെ.മാണി പാര്‍ട്ടി ചെയര്‍മാനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടില്ല. ചെയര്‍മാനെന്ന നിലയില്‍ ജോസ് കെ.മാണിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ജോസ് കെ.മാണിക്കെതിരെ കോടതിയലക്ഷ്യത്തിനു കേസ് കൊടുക്കും” പി.ജെ.ജോസഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജോസഫ് വിഭാഗത്തിനു താക്കീത് നല്‍കുകയാണ് ജോസ് കെ.മാണി. ഔദ്യോഗികമായി കേരള കോണ്‍ഗ്രസ് (എം) തങ്ങളാണെന്നും പാര്‍ട്ടിയില്‍ നിന്നു വിഘടിച്ചുനില്‍ക്കുന്നവര്‍ മടങ്ങിവരണമെന്നും ജോസ് കെ.മാണി പറഞ്ഞു. രണ്ടില ചിഹ്നത്തില്‍ മത്സരിച്ച എംഎല്‍എമാര്‍ കേരള കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണം. അല്ലാത്തപക്ഷം അത്തരക്കാര്‍ക്കെതിരെ അയോഗ്യത അടക്കമുള്ള കര്‍ശന നടപടികളിലേക്ക് കടക്കുമെന്നും ജോസ് കെ.മാണി മുന്നറിയിപ്പ് നല്‍കി.

“കേരള കോണ്‍ഗ്രസ് ഒന്നേയുള്ളൂ. മറ്റൊരു കേരള കോണ്‍ഗ്രസ് ഇല്ല. രണ്ടില ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചവര്‍ കേരള കോണ്‍ഗ്രസ് (എം) കുടുംബത്തില്‍ തന്നെ കാണണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്‍പ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കും. ഇപ്പോള്‍ തല്‍ക്കാലം സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നു,” പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ ജോസ് കെ.മാണി വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കി ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനാണ് ജോസ് കെ.മാണി വിഭാഗവും ആലോചിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയിലെടുക്കാന്‍ സിപിഎമ്മിന് അഭിപ്രായ വ്യത്യാസമില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫ്ലോറിഡയിൽ ടേക്ക് ഓഫിന് തയ്യാറായി റണ്‍വേയിലെക്ക് എത്തിയ വിമാനത്തില്‍ തീ പടര്‍ന്നു

0
ഫ്ലോറിഡ : ഫ്ലോറിഡ വിമാനത്താവളത്തില്‍ നിന്നും 284 യാത്രക്കാരുമായി ടേക്ക് ഓഫിന്...

ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

0
ഇരിങ്ങാലക്കുട : ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽനിന്ന്...

മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ മകന് വധഭീഷണി

0
മുംബൈ: കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ മകൻ സീഷാൻ...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ ജീവനക്കാർക്കെതിരെ പോക്സോ കേസ്

0
കോയമ്പത്തൂര്‍ : സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന് കുരുക്ക്....