Monday, April 14, 2025 10:46 am

ഹെർണിയ ഓപ്പറേഷനു പോയ രോഗിയുടെ വൃക്ക കാണാതായി ; നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : സെക്കന്തരാബാദിൽ ഹെർണിയ ഓപ്പറേഷനു പോയ രോഗിയുടെ വൃക്ക നഷ്ടപ്പെട്ടതായി പരാതി. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ ഡോ.നന്ദകുമാർ ബി, മദേക്കർ, ഡോ.പ്രസാദ് ബെഹാർ എന്നിവർക്കെതിരെ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ നടപടിയെടുത്തു. രോഗിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവും നൽകാന്‍ നിർദേശിച്ചിട്ടുണ്ട്. വി.വി.ശേഷുബാബു, ആർ.എസ്.രാജശ്രീ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ ഉത്തരവിട്ടത്. ഖമ്മം ജില്ലയിലെ കോട്ടഗുഡെം സ്വദേശി രേണുകുന്ത്ല രവിരാജുവിന്റെ വൃക്കകളാണ് കാണാതെയായത്. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇയാളുടെ വൃക്കയാണ് ഡോക്ടർ നീക്കം ചെയ്തത്. ഇത് സംബന്ധിച്ച് ഉപഭോക്തൃ കമ്മീഷനിൽ രവി രാജു പരാതി നൽകിയിരുന്നു.

കോട്ടഗുഡെത്തിൽ മെക്കാനിക്കായ രവി രാജുവിനെ 2007 ലാണ് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടർ രവിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പിന്നീട് 2009ൽ ഹെർണിയ പ്രശ്‌നത്തെ തുടർന്ന് രവി രാജുവിനെ സെക്കന്തരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. ഈ സമയം പരിശോധിച്ചപ്പോൾ ഇരു വൃക്കകളും നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. ആരോഗ്യശ്രീ യോജന പ്രകാരം ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ജൂലൈ 31 ന്  ഡിസ്ചാര്‍ജ് ആകുകയും ചെയ്തു. 2011ൽ കൊൽക്കത്തയിലെ ബന്ധുവീട്ടിൽ പോയപ്പോൾ രവി രാജുവിന് വീണ്ടും വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയത്ത് നടത്തിയ പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ ഒരു വൃക്ക മാത്രമാണുള്ളതെന്ന് കണ്ടെത്തി.

2012ൽ വീണ്ടും വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കമ്മം മെഡികെയർ ഡയഗ്നോസ്റ്റിക് സെന്ററിലും പിന്നീട് മമത മെഡിക്കൽ കോളജിലും പരിശോധന നടത്തി. തുടർന്നാണ് രവി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഹെർണിയ ഓപ്പറേഷൻ സമയത്ത് ഡോക്ടർമാർ രാജുവിന്റെ വൃക്ക അദ്ദേഹത്തിന്റെ സമ്മതമില്ലാതെ നീക്കം ചെയ്തു എന്നായിരുന്നു പരാതി. അതിനാൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്‌തു. കിഡ്‌നി ഇല്ലാതെ ഇപ്പോൾ അസുഖത്തിന്റെ കെടുതികൾ അനുഭവിക്കുകയാണ് എന്നാണ് രാജു വാദിച്ചത്. ഇതേതുടർന്ന് ശസ്ത്രക്രിയയുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം നിഷേധിക്കാനാവില്ലന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ പരാതിക്കാരനെ ഡോക്ടർമാർ വഞ്ചിച്ചതായി കണ്ടെത്തിയതിനാൽ നഷ്ടപരിഹാരം നൽകണമെന്നും കോടതി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് 30 ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ ചെലവും നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ മരിയൊ വര്‍ഗാസ് യോസ വിടവാങ്ങി

0
ലിമ: വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ മരിയൊ വര്‍ഗാസ്...

സ്വർണവിലയിൽ നേരിയ കുറവ് ; പവന് 120 രൂപ കുറഞ്ഞു

0
കൊച്ചി: സ്വർണവിലയിൽ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞു. ഗ്രാമിന്...

ഗാസ്സ സിറ്റിയിലെ അവസാന ആശുപത്രിയും പ്രവർത്തനം നിർത്തി

0
ഗാസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തെ തുടർന്ന്​ ഗാസ്സ സിറ്റിയിലെ ഏക ആശുപത്രിയും...

ക്ലാസ് മുറിയുടെ ചുവരിൽ ചാണകം തേച്ച് കോളജ് പ്രിൻസിപ്പൽ

0
ന്യൂഡൽഹി: ക്ലാസ് മുറിയുടെ ചുവരിൽ ചാണകം തേച്ച് കോളജ് പ്രിൻസിപ്പൽ. ഡൽഹി...