കുന്നന്താനം : പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ ഇഴജന്തുക്കളെ പേടിക്കേണ്ട അവസ്ഥ. സ്റ്റേഡിയത്തിൽ കാട് കയറിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണു കായികപ്രേമികളുടെ പരാതി. കുന്നന്താനം മഠത്തിൽകാവ്– മാന്താനം റോഡിൽ ഇളപ്പുങ്കലിലുള്ള സ്റ്റേഡിയത്തിലാണ് കാട് വളർന്നത്. 2 പതിറ്റാണ്ടുകൾക്ക് മുൻപാണ് സ്റ്റേഡിയത്തിനായി 55 സെന്റോളം സ്ഥലം വാങ്ങിയത്. 3 തട്ടുകളായുള്ള സ്ഥലമാണിത്. 2 തട്ടുകളിൽ വോളിബോൾ, ഷട്ടിൽ, കബഡി തുടങ്ങിയ കായിക ഇനങ്ങൾക്കായുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഏറ്റവും താഴെയുള്ള തട്ടിൽ കളിക്കാർക്കാർക്കുള്ള ഡ്രസ്സിങ് റൂമും നിർമിച്ചിട്ടുണ്ട്. മാന്താനം റോഡിനോടു ചേർന്നുള്ള ഭാഗത്തും കെട്ടിടത്തിന്റെ അടുത്തുമാണു കാട് വളർന്നു നിൽക്കുന്നത്. സ്റ്റേഡിയത്തിന്റെ ചുറ്റിലും സ്ഥാപിച്ചിരിക്കുന്ന കമ്പി വേലിയിലും വള്ളിപ്പടർപ്പുകൾ പടരാൻ തുടങ്ങിയിട്ടുണ്ട്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.