തിരുവനന്തപുരം : ആശാവർക്കേഴ്സിന്റെ സമരത്തെ തള്ളി തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ആശാവർക്കേഴ്സിനോട് സർക്കാർ അങ്ങേയറ്റം വിട്ടുവീഴ്ച ചെയ്തു. ആരോഗ്യമന്ത്രി അഞ്ചു തവണ ചർച്ച നടത്തി. ഇനി വിട്ടുവീഴ്ച ചെയ്യാനില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സൗഹാർദപരമായ ചർച്ചയാണ് നടന്നതെന്നും അവർ തന്ന നിവേദനം കൈപ്പറ്റിയെന്നും മന്ത്രി പറഞ്ഞു. അഞ്ചാമത്തെ ചർച്ചയിൽ ആരോഗ്യമന്ത്രി അവതരിപ്പിച്ച പ്രശ്നങ്ങൾ ആശാവർക്കേഴ്സിനോട് പറഞ്ഞു. അവർ വീണ്ടും ആലോചിക്കാമെന്ന് ചർച്ചയിൽ അറിയിച്ചു. സർക്കാരും ആലോചിക്കാമെന്ന് അവരെ അറിയിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇനി ഒരു ധാരണ ഉണ്ടാക്കിയിട്ട് കൂടിക്കാഴ്ച നടത്തിയാൽ മതി.
അഞ്ചു തവണ ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി. രണ്ട് തവണ കേന്ദ്ര സർക്കാരിനെ കാണാൻ വേണ്ടി പോയി. ഒരു സമരം ഒത്തുതീർപ്പാക്കാൻ ഒരു മന്ത്രി മുൻകൈയെടുക്കുകയെന്നത് വലിയ കാര്യമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സർക്കാർ ഏറ്റവും അധികം വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള വ്യവസ്ഥയാണ് മുന്നിൽ വെച്ചത്. ഇനി മറ്റേത് സർക്കാരായാലും ഇതിനപ്പുറം ഒരു വ്യവസ്ഥ ഉണ്ടാകാൻ വേണ്ടി പോകുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം തൊഴിൽ മന്ത്രിയുമായി സമരക്കാർ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് ആശ വർക്കേഴ്സിന്റെ പ്രതീക്ഷ. ആശമാരുടെ അനിശ്ചിതകാല രാപ്പകൽ സമരം ഇന്ന് 58 ആം ദിവസത്തിലാണ്. അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ഇരുപതാം ദിവസത്തിലേക്ക് കടന്നു.
അതിനിടെ ആശാ വർക്കേഴ്സിന്റെ പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. സമരത്തിന്റെ ഭാഗമായി ഏപ്രിൽ 12ന് സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന പൗരസാഗരം സംഘടിപ്പിക്കാൻ ആണ് സമര സമിതിയുടെ ഇപ്പോഴത്തെ തീരുമാനം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033