കോന്നി : തണ്ണിത്തോട് പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ബി ഡിവിഷനിൽ വന്യജീവിയെ വേട്ടയാടിയ കേസിൽ മുഖ്യപ്രതിയായ പുറമലപുത്തൻവീട്ടിൽ മാത്തുകുട്ടി നാടൻ തോക്കും സ്ഫോടകവസ്തുക്കളും കൈവശം വെച്ച കേസിൽ അറസ്റ്റിലായി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തണ്ണിത്തോടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചു സ്ഫോടകവസ്തുക്കളും തോക്കും ഉപയോഗിച്ച് വന്യജീവികളെ വേട്ടയാടി വൻതോതിൽ ഇറച്ചി വ്യാപാരം നടത്തി വരികയായിരുന്നു ഇയാൾ. ഇത്തരത്തിൽ വേട്ടയാടിയ മൃഗത്തിൻറെ ഇറച്ചിയുമായി വരുമ്പോൾ ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപെടുകയായിരുന്നു പ്രതി. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് പ്ലാന്റേഷനോട് ചേർന്നുള്ള ഇയാളുടെ വീട്ടിൽ നിന്നും നാടൻ തോക്കും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തത്. വന്യജീവികളെ വേട്ടയാടാൻ ഉപയോഗിക്കുന്ന പടക്കവും കണ്ടെടുത്തു. 3 കാട്ടാനകൾ തണ്ണിത്തോട് തേക്കുതോട് ഭാഗങ്ങളിൽ ചരിഞ്ഞിരുന്നു. ഈ കേസിലെ മറ്റുരണ്ടു പ്രതികളായ സോമരാജനും ഹരീഷും നിലവിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക