Thursday, July 3, 2025 8:11 am

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം : മാണി വിഭാഗത്തെ പ്രീതിപ്പെടുത്താനുള്ള തന്ത്രങ്ങളുമായി ഇടതു മുന്നണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റുകൾക്കു വേണ്ടിയുള്ള ചൂടേറിയ ചർച്ചകൾക്കാണ് ജില്ല ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇതിനിടയിലാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ സീറ്റ്‌ വിഭജനത്തിൻ്റെ കാര്യത്തിൽ ഇടതു മുന്നണിയില്‍ ഏകദേശ ധാരണയായി എന്ന വാർത്തകൾ പുറത്തു വരുന്നത്. ഘടക കക്ഷികളുമായി ഇടതു മുന്നണി നടത്തിയ അനൗപചാരിക ചര്‍ച്ചയിലാണ്‌ ഏകദേശ ധാരണയായിരിക്കുന്നത്.

എന്നാൽ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനവും പ്രഖ്യാപനവും എല്‍.ഡി.എഫ്‌. യോഗത്തിന്‌ ശേഷമേ  ഉണ്ടാകു. യു ഡി എഫിൽ നിന്നും ഇടതുമുന്നണിയിലേക്കെത്തിയ ജോസ്‌ കെ. മാണി പക്ഷത്തിന്‌ രണ്ടു സീറ്റുകള്‍ വിട്ടു നൽകാനാണ് തീരുമാനം. എന്നാൽ ഇടതു മുന്നണിയുടെ ഈ തീരുമാനം തിരിച്ചടിയായിരിക്കുന്നത് എന്‍.സി.പി ക്കാണ്. എൻസിപി ക്ക് നിലവിലുണ്ടായിരുന്ന സീറ്റായിരിക്കും നഷ്‌ടമാകുന്നത്.

സി.പി.ഐ.എം- പത്ത് സി.പി.ഐ-മൂന്ന്‌, ജോസ്‌ കെ. മാണി-രണ്ട്‌, ജനതാദള്‍-ഒന്ന്‌ എന്നിങ്ങനെയാണ്‌ സീറ്റ്‌ വിഭജനം സംബന്ധിച്ച് നടന്ന ചർച്ചയിൽ  അംഗീകാരമായിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം- പത്ത്  സി.പി.ഐ-മൂന്ന്‌, രണ്ടു കൂട്ടര്‍ക്കും പൊതുവായി ഒരാള്‍ എന്നിങ്ങനെയായിരുന്നു മത്സരം. രണ്ടു കൂട്ടര്‍ക്കുമായുള്ള സ്‌ഥാനാര്‍ഥി മത്സരിച്ചത്‌ മലയാലപ്പുഴയായിരുന്നു. ജോസ്‌ കെ. മാണി പക്ഷത്തിനുള്ള രണ്ട്‌ സീറ്റുകളില്‍ ഒന്നാണിത്. എന്‍.സി.പിക്ക്‌ കൊടുത്തിരുന്ന സീറ്റ്‌ കൂടി മാണിക്ക്‌ നല്‍കും.

ഈ സീറ്റ് വിഭജനം കൊണ്ട് മാണി പക്ഷത്തെ പ്രീതിപ്പെടുത്താൻ ഇടതുമുന്നണിക്ക് സാധിക്കും എന്നു തന്നെ പറയാം. യു.ഡി.എഫില്‍ നില്‍ക്കുമ്പോള്‍ മാണി പക്ഷം രണ്ടു സീറ്റിലാണ്‌ മത്സരിച്ചത്‌. അത്‌ തന്നെയാണ്‌ എല്‍.ഡി.എഫിലും അവര്‍ ആവശ്യപ്പെട്ടത്‌. ഏതൊക്കെ ഡിവിഷനില്‍ ആരൊക്കെ മത്സരിക്കണമെന്ന്‌ ഇടതു മുന്നണി തീരുമാനിക്കും. ഇതിനായി ഔപചാരിക ചര്‍ച്ചകള്‍ ഉടന്‍ തന്നെ നടക്കും.

സംവരണ ഡിവിഷനുകളില്‍ മാറ്റം വന്നിട്ടുള്ളതിനാല്‍ അതിന്‌ അനുസരിച്ചാകും ഘടക കക്ഷിക്കള്‍ക്ക്‌ സീറ്റ്‌ നല്‍കുക. ജില്ലാ പ്രസിഡൻ്റ് സ്ഥാനം ജനറൽ ആകുമെന്ന പ്രതീക്ഷയിൽ സി.പി.ഐ.എമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗങ്ങള്‍ ഉൾപ്പടെ  മത്സര രംഗത്തിറങ്ങുമെന്നാണ് സൂചനകൾ പുറത്തു വരുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാലിയിൽ ഭീകരാക്രമണത്തിനിടെ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി‌ ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

0
ബമാകോ: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അതീവ ആശങ്ക...

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
കുവൈത്ത് സിറ്റി  : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....

ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തൽ നടപടി ; പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ്

0
തെൽ അവിവ്: ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തലും തുടർന്ന്​ സമ്പൂർണ യുദ്ധവിരാമ...

എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം : കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10...