ചെന്നൈ: ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്ത്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അടിസ്ഥാനപരമായി തെറ്റാണെന്ന് മനസ്സിലാക്കാതെ പലരും അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സംഭവങ്ങളിൽ സമാനതകളുള്ളതിനാൽ ഗൗരവത്തോടെ അന്വേഷണം നടത്തേണ്ടതാണെന്നും കോടതി വ്യക്തമാക്കി. 2010-ൽ പോലീസ് ഏറ്റുമുട്ടലിൽ മകൻ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് മധുര സ്വദേശി ഗുരുവമ്മാൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ബ്രിട്ടീഷ് ഭരണത്തെയാണ് അനുസ്മരിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങൾ നീതിന്യായവ്യവസ്ഥിതിയിലും ഭരണഘടനാപരമായ അവകാശങ്ങളിലുമുള്ള വിശ്വാസ്യത തകർക്കും. ഏതു കേസുകളായാലും തുടക്കംമുതൽ അവസാനംവരെ നിയമാനുസൃതമായ വഴികളിലൂടെത്തന്നെ വേണം പിന്തുടരാൻ. പ്രതിയുടെ തത്ക്ഷണ മരണമാണ് ശരിയായ ശിക്ഷയെന്ന സിദ്ധാന്തം വെച്ചുപുലർത്തുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ഭരത ചക്രവർത്തി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1