Friday, May 9, 2025 5:24 pm

വിമാനത്താവളങ്ങൾ അടച്ചതോടെ കശ്മീരിൽ കുടുങ്ങി മലയാളി സഞ്ചാരികൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യുദ്ധ ഭീതിയുടെ സാഹചര്യത്തിൽ വിമാനത്താവളങ്ങൾ അടച്ചതോടെ കശ്മീരിൽ നിന്ന് നാട്ടലെത്താനാവാതെ മലയാളി സഞ്ചാരികൾ. പഹൽഗാം സംഭവത്തിന് പിന്നാലെ കശ്മീരിലേക്കുള്ള യാത്ര ബുക്കിങ് കൂട്ടത്തോടെ റദ്ദാക്കപ്പെട്ടെങ്കിലും മുൻ നിശ്ചയ പ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ യാത്ര പുറപ്പെട്ടവരാണ് കശ്മീരിൽ പലയിടങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. അതേസമയം യാത്ര ദിനങ്ങൾ വെട്ടിക്കുറച്ച് നേരത്തെ തന്നെ നാട്ടിലേക്ക് തിരിച്ചവർക്ക് പ്രയാസം നേരിടേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം പാക് ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യയുടെ പ്രത്യാക്രമണമുണ്ടായതിന് പിന്നാലെ ധർമ്മശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ, ചണ്ഡീഗണ്ഡ് വിമാനത്താവളങ്ങൾ അടച്ചിടാൻ തീരുമാനിച്ചിരുന്നു.

ഇതോടെ നാട്ടിലെത്താനുള്ള ബദൽ ഗതാഗത സംവിധാനങ്ങൾ തേടി സഞ്ചാരികൾ അധികൃതരെയും ഏജൻസികളേയും സമീപിച്ചു. പിന്നാലെ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലടക്കം ആകെ 27 വിമാനത്താവളങ്ങൾ ശനിയാഴ്ച വരെ അടച്ചിടാൻ വ്യാഴാഴ്ച തീരുമാനമുണ്ടായി. ഇതോടെ സഞ്ചാരികളിൽ ചിലർ ശ്രീനഗറിൽ തന്നെ തുടരാനും ചിലർ റോഡ് മാർഗം മടങ്ങാനും തീരുമാനിക്കുകയായിരുന്നു. എന്നാൽ കശ്മീരിൽ നിന്ന് ജമ്മുവിലേക്കും മുഗൾ റോഡ് വഴിയും പുറപ്പെട്ട പല സഞ്ചാരികളും ജമ്മു, ലേ എന്നിവിടങ്ങളിൽ കുടുങ്ങി. ജമ്മു ഭാഗത്തേക്ക് റോഡ് മാർഗം പോയ ചിലർക്ക് മണിക്കൂറുകളോളം മണ്ണിടിച്ചിൽ മൂലമുള്ള തടസം നേരിട്ടതായി കശ്മീരിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി ഫിജോയ് ജോസഫ് പറഞ്ഞു.

ഒന്നിലേറെ തവണ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ലേയിലും ജമ്മുവിലും മലയാളികളടക്കം സഞ്ചാരികൾക്ക് മടക്ക യാത്ര ഉറപ്പാകും വരെ അധികൃതരും ട്രാവൽ ഏജൻസികളും താമസ സൗകര്യം ഏർപ്പെടുത്തിയതായി ഫിജോയ് പറഞ്ഞു. മെയ് രണ്ടിന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട അഞ്ച് ഹൈകോടതി ജീവനക്കാരും കുടുംബാംഗങ്ങളും ശ്രീനഗറിലെ സൊനമാർഗിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർ സുരക്ഷിതരാണ്. ഗതാഗത നിയന്ത്രണം മൂലമാണ് സഞ്ചാരികൾക്ക് തടസം നേരിട്ടിരിക്കുന്നതെന്ന് ടൂർ ഓപറേറ്റേഴ്സ് സംഘടന ഭാരവാഹി എസ്. ഋഷികേശ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷഹബാസ് കൊലക്കേസ് ; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

0
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ...

ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു

0
കോഴിക്കോട്: ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു. നിയമനടപടിയുടെ ഭാഗമായി...

കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു

0
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു....

ഇന്ത്യ – പാക് സംഘർഷം ; സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ...

0
തിരുവനന്തപുരം: ഇന്ത്യ - പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തിര...