കലൂർ : കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടന്ന ‘മൃദംഗനാദം’ പരിപാടിയിൽ വൻ രജിസ്ട്രേഷൻ കൊള്ള. നൃത്തം അവതരിപ്പിച്ച കുട്ടികളിൽ നിന്ന് വാങ്ങിയത് 1400 മുതൽ 5000 രൂപ വരെ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ഗുരുതര ആരോപണം. രജിസ്ട്രേഷൻ ഇനത്തിൽ മാത്രം പിരിച്ചത് കോടികൾ ഇതിന് പുറമെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തുകയുണ്ടായി. പരസ്യത്തിനായും വൻ തുക പിരിച്ചു. കുട്ടികളുടെ കൂടെ വന്ന രക്ഷിതാക്കൾക്ക് ഗാലറിയിൽ ഇരിക്കുന്നതിനായി 299 രൂപയും താഴെ ഇരിക്കുന്നതിനായി 149 രൂപയുമാണ് സംഘാടകർ ഈടാക്കിയിരുന്നത്. രജിസ്‌ട്രേഷൻ ഫീസിന് പുറമെ യാത്ര ചിലവും സ്വയം വഹിക്കേണ്ടി വന്നിരുന്നുവെന്ന് പരിപാടിയിൽ പങ്കെടുക്കാനെത്തിയ നൃത്ത അധ്യാപിക പറയുന്നു. പന്ത്രണ്ടായിരത്തോളം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ കൃത്യമായ ഒരു സുരക്ഷാ സംവിധാനവും ഉണ്ടായിരുന്നില്ല, കുടിക്കാൻ ആവശ്യമായ വെള്ളം പോലും സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നില്ല. അടിയന്തിരമായി ഒരാവശ്യം വന്നു കഴിഞ്ഞാൽ ആകെ ഉണ്ടായിരുന്നത് 2 ആംബുലൻസ് മാത്രമായിരുന്നു. കുട്ടികളിൽ പലരും തളർന്നിരുന്നാണ് പരിപാടിയിൽ പങ്കെടുത്തതെന്നും അധ്യാപിക പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1