Monday, May 12, 2025 7:27 am

മരുന്നും ചികിത്സാ സഹായവും വഴിമുട്ടി ; വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവരെ കാണാതെ സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൻഡോസൾഫാൻ, അരിവാൾ രോഗികൾ എന്നിവർക്കുള്ള ചികിത്സ മരുന്നിന്റെ ലഭ്യത കുറവും ഇവരുടെ ചികിത്സയ്ക്കുള്ള ആരോഗ്യവകുപ്പിന്റെ മെല്ലേപ്പോക്കുമെല്ലാം അടുത്തിടെ ഏറെ ചർച്ചയായതായിരുന്നു. വാർത്തകൾ വിവാദമായപ്പോൾ മുഖം രക്ഷിക്കാൻ അരിവാൾ രോഗികൾക്ക് സർക്കാർ കിറ്റ് ലഭ്യമാക്കി ഏറെക്കുറെ വിവാദങ്ങൾ ഇല്ലാതാക്കുവാൻ സാധിച്ചു. എന്നാൽ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രോഗികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണത്തിലെ തടസം നീക്കാൻ സർക്കാരിന്റെ ഭാഗത്ത്‌ നിന്നും നടപടി ഉണ്ടായില്ല എന്നതാണ് വാസ്തവം. അതായത് മലപ്പുറം ജില്ലയിൽ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഏതാണ്ട് രണ്ടായിരത്തോളം രോഗികളാണ് നിലവിൽ മരുന്ന് ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ഇവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്തുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഉത്തരവിറക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

ഗൗരവസ്വഭാവമുള്ള ശസ്ത്രക്രിയക്ക് ശേഷം ഏകദേശം ഇരുപതോളം ഗുളികകളാണ് ഇവർക്ക് കഴിക്കേണ്ടത്. ഈ മരുന്നിനു മാത്രമായി ഏകദേശം 30000 രൂപ വരെയാണ് ചിലവ് വരുന്നത്. ഏകദേശം ഒരു വർഷത്തോളമായി ഈ അവസ്ഥ തുടരുകയും ചെയ്യും. ഈ ഘട്ടത്തിലാണ് ഇവർക്ക് തദ്ദേശസ്ഥാപനങ്ങൾ വഴി ലഭിക്കേണ്ട തുകയും വഴിമുട്ടിയിരിക്കുന്നത്. അർഹമായ ആനുകൂല്യങ്ങളും ചികിത്സ മരുന്നുകളും ഇനിയും ലഭ്യമായില്ലെങ്കിൽ ഒരു സമരത്തിലേക്കു പോവുകയെ ഇവർക്ക് നിവൃത്തിയുള്ളു.

ഇനി അഥവാ ഇവർ സമരത്തിലേക്ക്‌ കടന്നാൽ തന്നെ പൂർണമായും ഫലം കാണണമെന്നില്ല. എൻഡോസൽഫാൻ രോഗികൾക്ക് വേണ്ടി സമരം ചെയ്ത ദയ ബായിയെ പോലുള്ളവർ ഇതിന് ഉത്തമ ഉദാഹരണങ്ങളായി മുന്നിലുണ്ട്. ഒടുവിൽ സമരം ജനകീയമായി ഏറ്റെടുത്തു തുടങ്ങിയാൽ എൻഡോസൾഫാൻ രോഗികൾക്ക് വേണ്ട എല്ലാ സഹായവും നൽകാമെന്നു സർക്കാർ വാഗ്ദാനം പോലെ ഇതും കടലാസിൽ ഒതുങ്ങും. അതുകൊണ്ട് തന്നെ പ്രശ്നമൊഴിക്കാനുള്ള താത്കാലിക വാഗ്ദാനങ്ങൾക്ക് പകരം ഇവർക്ക് വേണ്ടത് വ്യക്തമായ നടപടികളാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന സൂചന നൽകി പാകിസ്ഥാൻ

0
ദില്ലി : ഇന്ന് നടത്തുമെന്ന് തീരുമാനിച്ചിരുന്ന ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന...

ജമ്മുവിലും കശ്മീരിലും ഡ്രോണുകൾ കണ്ടെന്ന പ്രചാരണം തെറ്റെന്ന് പിഐബി

0
ദില്ലി : വെടി നിർത്തലിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും അതിർത്തി ശാന്തം....

സിന്ധുനദീ ജല കരാർ ; ഭീകരവാദവും ജലകരാറും ഒരുമിച്ചു പോകില്ലെന്ന് ഇന്ത്യ

0
ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിൽ സിന്ധുനദീ ജലം പങ്കിടലിനായി നിലവിലുള്ള കരാർ...

പുടിൻ്റെ നിർദ്ദേശം സ്വാഗതം ചെയ്ത് ട്രംപും സെലൻസ്കിയും

0
മോസ്കോ : റഷ്യ - യുക്രൈൻ യുദ്ധത്തിൽ സമാധാന സന്ദേശം പങ്കുവെച്ച...