നിലമ്പൂർ : സംസ്ഥാന സർക്കാരിനെതിരെ മലയോര ജനതയെ തിരിച്ച് വിടാനുള്ള രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്രമന്ത്രിയുടെ അവകാശവാദങ്ങൾ അർദ്ധസത്യമാണെന്നും മലയോര കർഷകരുടെ ഉത്കണ്ഠയോട് നീതി പുലർത്താത്ത നിലപാടാണിതെന്നും ശശീന്ദ്രൻ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനകൾ വസ്തുതകളെ മറച്ച് വെക്കുന്നതാണ്. കേന്ദ്രത്തിൻ്റെ ഇരട്ടത്താപ്പിൻ്റെ ദുരന്തമാണ് മലയോര മേഖലയിലെ ജനത അനുഭവിക്കുന്നത്. കൊല്ലാനുള്ള ഉത്തരവ് നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട് എന്നത് ശരിയാണ്. അതിന് നിബന്ധനകളുണ്ട്. മറ്റൊരു വഴിയുമില്ല എന്ന ഘട്ടത്തിൽ മാത്രമേ വെടി വെക്കാൻ ഉത്തരവിടാനാകൂ. കടുവയും പുലിയും പുറത്തിറങ്ങിയാൽ പ്രാദേശിക തലത്തിൽ ആറംഗ സമിതി രൂപീകരിക്കണം. അതിന് വന്യജീവി കമ്മറ്റിയുണ്ടാക്കുന്നത് വരെ കാത്തിരിക്കനാകുമോ? അപഹാസ്യമായ ഉപാധികളാണ് ഉള്ളത്. സംസ്ഥാനത്തിൻ്റെ ആവശ്യത്തോട് നീതി പുലർത്തുന്ന നിലപാടല്ല കേന്ദ്ര മന്ത്രിയുടേതെന്നും അദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1