കൊച്ചി : പ്രതിഷേധ സമരത്തിനിടെ പ്രശ്നമുണ്ടാക്കിയ ജോജു ജോർജിനെതിരേ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പോലീസിന്റേത് ഏകപക്ഷീയ നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു. ചീത്ത പറഞ്ഞുകൊണ്ടാണ് ജോജു ജോർജ് പ്രവർത്തകർക്കടുത്തേക്ക് വന്നതെന്ന് ഷിയാസ് ആരോപിച്ചു.
മാന്യതയുടെ ഒരു സ്വരംപോലും ഈ സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു കലാകാരന് ഇല്ല. സ്ത്രീകൾക്ക് കേൾക്കാൻ കൊള്ളാല്ലാത്ത ചീത്ത വിളികളാണ് ജോജു നടത്തിയത്. സ്ത്രീകളെ തള്ളുകയും ചെയ്തു. സ്ത്രീകൾ കൊടുത്ത പരാതിയിൽ എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. അവിടെ പ്രതികരിച്ചത് സാധാരണക്കാരായ ആളുകളാണ്. 110 രൂപയ്ക്ക് പെട്രോൾ വാങ്ങാൻ പറ്റാത്ത സാധാരണക്കാരുടെ പ്രതിഷേധമാണ് അവിടെ നടന്നത്. ആ പ്രതിഷേധത്തിന്റെ മുന്നിൽ വന്ന് തോന്ന്യവാസം പറഞ്ഞാൽ അവർ പ്രതികരിച്ചുപോകുമെന്നും ഷിയാസ് പറഞ്ഞു.