Tuesday, April 29, 2025 2:30 am

രണ്ട് പതിറ്റാണ്ടിന് ശേഷം മകനെ ചേർത്ത് പിടിച്ച് അമ്മ ശോഭ ; അഭിഭാഷക ദീപ ജോസഫിന് അഭിനന്ദന പ്രവാഹം

For full experience, Download our mobile application:
Get it on Google Play

എടത്വ : എവിടേക്കു മാഞ്ഞുപോയെന്നറിയാത്ത മകനെ ചേർത്തുപിടിക്കാൻ കരഞ്ഞു കാത്തിരുന്ന 19 വർഷങ്ങൾക്കു ശേഷം അമ്മ ശോഭ ഡൽഹിയിലേക്ക് പറന്നെത്തി. 2003 ൽ ഇംഗ്ലണ്ടിലേക്കു പോയശേഷം കാണാതായ തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജയൻ ഭാസിയെ(37) വീണ്ടും അമ്മ ശോഭയുടെ അരികിലെത്തിച്ചത് ഡൽഹിയിലെ മലയാളിയും സുപ്രിംക്കോടതി അഭിഭാഷകയുമായ ദീപ ജോസഫാണ്. സാമൂഹിക പ്രവർത്തകയായ ദീപ കഴിഞ്ഞ ദിവസം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിനു പുറത്തെ കഫെറ്റീരിയയിൽ ഇരിക്കുമ്പോൾ ആണ് ഭക്ഷണ ബില്ലിൻ്റെ പേരിൽ ഹോട്ടൽ ജീവനക്കാർ ഒരു യുവാവിനോട് തട്ടിക്കയറുന്നത് കണ്ടത്.പ്രശ്നം പറഞ്ഞുതീർത്ത ദീപ, എവിടേക്കാണു പോകേണ്ടതെന്ന് അജയനോട് ഇംഗ്ലിഷിൽ ചോദിച്ചു. യുഎസിലേക്കെന്നു മറുപടി പറഞ്ഞു. പാസ്പോർട്ട് നോക്കിയപ്പോൾ ഈ മാസം 6ന് യുകെയിൽ നിന്ന് എമർജൻസി എക്‌സിറ്റിൽ ഡൽഹിയിൽ എത്തിയതാണെന്നു മനസ്സിലായി.കല്ലുവിള വീട്, നെടുംപറമ്പ് പി.ഒ, തിരുവനന്തപുരം’ എന്നായിരുന്നു വിലാസം. യുകെയിൽ സഹോദരനുണ്ടെന്നു പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ അജയന്റെ ഓർമയിൽ ഇല്ലായിരുന്നു. കയ്യിലെ പഴയ മൊബൈൽ ഫോണിൽ സിം കാർഡുമില്ലായിരുന്നു. ജോലി തിരക്ക് മൂലം ദീപയ്ക്ക് മടങ്ങേണ്ടി വന്നു.
പിന്നീട് അജയന്റെ ഫോട്ടോ സഹിതമുള്ള ദീപയുടെ ഫെയ്സ്ബുക് പോസ്റ്റ് കണ്ട് അജയന്റെ അമ്മ ശോഭ കല്ലമ്പലം എസ്ഐയ ബന്ധപ്പെട്ടു. അപ്പോഴേക്കും അജയൻ എങ്ങോട്ടുപോയെന്ന് ആർക്കുമറിയില്ലായിരുന്നു. തുടർന്ന് ദീപയുടെ പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു.

അതിനിടെ അജയനെ വിമാനത്താവളത്തിൽ വീണ്ടും കണ്ട വിവരം കഫെറ്റീരിയ ജീവനക്കാരി സിഐഎസ്എഫിനെ അറിയിച്ചു. തുടർന്നു ദീപയും സുഹൃത്ത് ഗംഗാധരനുമെത്തി അജയനെ ഒപ്പം കൂട്ടി. പിന്നാലെ ശോഭ ഇന്നലെ രാത്രി ഡൽഹിയിലെത്തി. 19 വർഷത്തിന് ശേഷം മകനെ വീണ്ടും കണ്ടു. നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇരുവരും നാളെ തിരുവനന്തപുരത്തേക്കു മടങ്ങും. ശോഭയുടെ ഇരട്ട ആൺമക്കളിൽ ഒരാളാണ് അജയൻ. ഭർത്താവ് 23 വർഷം മുൻപു മരിച്ചിരുന്നു. സാമൂഹിക -ക്ഷേമ – ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിലകൊള്ളുന്ന ഡിസ്ട്രസ് മാനേജ്മെൻ്റ് കളക്ടീവ് എന്ന സംഘടനയുടെ ആഗോള ചെയർപേഴ്സൺ ആയ അഡ്വ. ദീപ ജോസഫിനെ ഐകൃ രാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുളയും നിരവധി സാമൂഹിക പ്രവർത്തകരും  അഭിനന്ദിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയല്‍ : ജാഗ്രതാ സമിതി പ്രവര്‍ത്തനം ഊര്‍ജിതമാക്കണം

0
പത്തനംതിട്ട : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയുന്നതിന് രൂപീകരിച്ച വാര്‍ഡുതല ജാഗ്രതാ...

‘കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക്’ തുമ്പമണ്ണില്‍ തുടക്കം

0
പത്തനംതിട്ട : മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പിന്റെ 'കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക്' പദ്ധതിക്ക്...

സംസ്കൃത സർവ്വകലാശാല ഡിപ്ലോമ, പി.ജി. ഡിപ്ലോമ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ...

പാലക്കാട് ഷൊർണൂരിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി

0
പാലക്കാട് : ഷൊർണൂരിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. 16...