കൊച്ചി: സ്ത്രീപീഡനം അടക്കം പതിനഞ്ചോളം കേസുകളിൽ ആരോപണ വിധേയനായ ബേപ്പൂർ മുൻ തീരദേശ പോലീസ് എസ്എച്ച്ഒ പി.ആർ. സുനുവിനെ പിരിച്ചുവിടാുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി ആഭ്യന്തര വകുപ്പ്. സുനുവിനെ പിരിച്ചു വിടുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഡിജിപി അനിൽ കാന്ത് സുനുവുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിചമച്ചതാണെന്നും ഇതിലൊന്നിലും തനിക്ക് പങ്കില്ല എന്നായിരുന്നു സിഐ സുനുവിൻ്റെ നിലപാട്. സുനു തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നു സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. വീഡിയോ കോൺഫറൻസിംഗിൽ പല തവണ സുനു വിതുമ്പുകയും ചെയ്തു.
തൃപ്പൂണിത്തുറ ഗവ. ആയൂർവേദ ആശുപത്രിയിൽ സജ്ജീകരിച്ച വിഡീയോ കോൺഫറൻസിംഗ് സംവിധാനത്തിലൂടെയാണ് ഡിജിപി സുനുവുമായി സംസാരിച്ചത്. തന്നെ പിരിച്ചുവിട്ടാൽ ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്നായിരുന്നു സുനു വീഡീയോ കോൺഫറൻസിംഗിലൂടെ ഡിജിപിക്കു മുന്നിൽ വെളിപ്പെടുത്തിയത്. അമ്മയ്ക്കും കുടുംബത്തിനും താൻ മാത്രമാണ് ഏക ആശ്രയമെന്നും സുനു വ്യക്തമാക്കി. വ്യക്തമായ അന്വേഷണം വേണമെന്നും സുനു ഡിജിപിയോട് അഭ്യർത്ഥിച്ചു. സുനുവിൻ്റെ അഭ്യർത്ഥന മാനിച്ച് വിശദമായ അന്വേഷണം ഒരിക്കൽ കൂടി നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും 48 മണിക്കൂറിനകം സുനുവിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം ഡി.ജി.പിക്കു മുന്നിൽ ഹിയറിംഗിന് ഹാജരാകാതെ ആയുർവേദ ചികിത്സയ്ക്ക് പോയ സുനുവിന് വീണ്ടും നോട്ടീസ് നൽകുകയായിരുന്നു. അസാധാരണവും നാടകീയ നീക്കങ്ങളിലൂടെയുമാണ് സുനുവിൻ്റെ മൊഴി ഇന്നുതന്നെ രേഖപ്പെടുത്താൻ ഡി.ജി.പി തീരുമാനിച്ചത്. ആശുപത്രി സൂപ്രണ്ടിന് ഇതിനായി കത്ത് നൽകിയിരുന്നു. അസുഖബാധിതനായി ചികിത്സയിലാണെന്നും നേരിട്ട് ഹാജരാവാൻ 15 ദിവസത്തെ സമയം നൽകണമെന്നും ആവശ്യപ്പെട്ട് സുനു അയച്ച ഇ-മെയിൽ സന്ദേശം ഡിജിപി തള്ളിക്കളഞ്ഞിരുന്നു. അതിനുപിന്നാലെയാണ് ഡിജിപി സുനുവുമായി അടിയന്തര വീഡീയോ കോൺഫറൻസിംഗ് നടത്തിയതും.
കഴിഞ്ഞ ദിവസത്തെ വീഡിയോ കോൺഫറൻസിംഗിനു പിന്നാലെ സുനുവിനെ പിരിച്ചുവിടാനുള്ള ഫയൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തേ ഡിസംബർ 31നകം നോട്ടീസിന് മറുപടി നൽകണമെന്നാവശ്യപ്പെട്ടപ്പോൾ സുനു ഒഴിഞ്ഞു മാറുകയായിരുന്നു. നിരപരാധിയാണെന്നും കേസുകളെല്ലാെം കെട്ടിച്ചമച്ചതാണെന്നും പിരിച്ചുവിടരുതെന്നും കാട്ടി സുനു ഇ-മെയിൽ അയച്ചിരുന്നു. ഹിയറിംഗ് നടത്തിയ ശേഷം പിരിച്ചുവിടൽ ഉത്തരവിറക്കാനായിരുന്നു ഡിജിപിയുടെ തീരുമാനം. ഹിയറിംഗ് നടത്താതെ പിരിച്ചുവിട്ടാൽ സുനുവിന് കോടതിയെ സമീപിക്കാമെന്നുള്ളതിനാൽ അത് ഒഴിവാക്കാനുള്ള നിർണ്ണായക നീക്കമായിരുന്നു ഡിജിപി നടത്തിയത്.
സുനുവിൻ്റെ വിശദീകരണത്തിന് ശേഷം ഹിയറിംഗ് നടത്തി ഉചിതമായ നടപടിയെടുക്കാമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ബലാത്സംഗമടക്കം ആറു കേസുകളിൽ പ്രതിയായ സുനു 15വട്ടം വകുപ്പുതല നടപടിക്കും വിധേയനായിട്ടുണ്ട്. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കൂട്ട മാനഭംഗക്കേസിൽ സുനു അറസ്റ്റിലായിരുന്നു. ഈ കേസിൽ നിരപരാധിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നുവെങ്കിലും നേരത്തേയുള്ള 15 കേസുകളും പുനഃപരിശോധിച്ചാണ് സർക്കാർ നടപടിയെടുക്കുന്നത്. സുനു ക്രിമിനൽ മാനസികാവസ്ഥയുള്ളയാളെന്നും ആഭ്യന്തര വകുപ്പ് കരുതുന്നുണ്ട്. അതിൻ്റെ ഭാഗമായി പിരിച്ചുവിടാനുള്ള ഫയൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരിക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033