കവിയൂർ : ജൽ ജീവൻ പദ്ധതിയിൽ വെട്ടിപ്പൊളിച്ച റോഡുകളുടെ പുനരുദ്ധാരണം വൈകുന്നത് ഗതാഗതത്തിന് പ്രശ്നമാകുന്നു. പഞ്ചായത്തിൽ ശുദ്ധജലം എത്തിക്കാൻ നാലുകോടിയോളം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി എങ്ങുമെത്താതെ കിടക്കുന്നു. പതിനാല് വാർഡുകളിലും പാതകൾ കുഴിച്ച് പൈപ്പ് ഇടുന്ന ജോലി നടന്നു. പൈപ്പിടുന്ന ഭാഗങ്ങളിൽ ടാറിങ് പൊളിച്ചാൽ അവിടങ്ങളിൽ ടാറിങ് വീണ്ടും നടത്തി നൽകണം. പണി തീർത്തയിടങ്ങളിൽ ഇതൊന്നും നടന്നിട്ടില്ല. മാസങ്ങൾ മുന്നേ കുഴിച്ചയിടങ്ങളൊക്കെ അതേപടി കിടക്കുന്നു. വഴിയുടെ പകുതിയോളം ജെ.സി.ബി. ഉപയോഗിച്ച് കുഴിച്ചാണ് പൈപ്പ് ലൈൻ ഇട്ടിട്ടുള്ളത്. വഴിയുടെ വീതി പകുതികണ്ട് കുറഞ്ഞത് വാഹനങ്ങൾ പോകാൻ പ്രശ്നമായി. കുഴികളാകെ മണ്ണിട്ട് നിരപ്പാക്കിയതല്ലാതെ ഒരിടത്തും ടാറിങ് നടത്തിയില്ല. കാലവർഷത്തിൽ വെള്ളമൊഴുകി അവിടമൊക്കെ വീണ്ടും കുഴിഞ്ഞ് കാടുമൂടിയ നിലയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1