ന്യൂഡൽഹി: ഈ വർഷം (2024) ഒമ്പത് മാസത്തിനുള്ളിൽ പ്രകൃതിക്ഷോഭത്തിൽ 2,300 മനുഷ്യ ജീവനുകളും 9,400 കന്നുകാലികളും കൊല്ലപ്പെട്ടതായി സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട്. സെൻ്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെൻ്റ് 2024 കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ പ്രകൃതിദുരന്തങ്ങൾ അഭൂതപൂർവമായ തലത്തിലേക്ക് വർദ്ധിച്ചു. കൊടുങ്കാറ്റ്, മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവയിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളം, അസം, ഉത്തരാഖണ്ഡ്, ഹിമാചൽ, പ്രദേശ്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ പ്രകൃതിക്ഷോഭം കാര്യമായി ബാധിച്ചു. 2.3 ലക്ഷം വീടുകൾ തകർന്നു. 8.5 മാസം കൊണ്ടാണ് ഇത്രയധികം നാശനഷ്ടങ്ങൾ ഉണ്ടായത്. 2300 പേരാണ് ഇത്തരം പ്രകൃതിക്ഷോഭങ്ങളിൽ മരിച്ചത്. 30 ലക്ഷം ഹെക്ടറിലധികം കാർഷിക വിളകൾ നശിച്ചു. കഴിഞ്ഞ 3 വർഷത്തേക്കാൾ കൂടുതൽ നാശനഷ്ടമാണുണ്ടായതെന്ന് റിപ്പോർട്ട് പറയുന്നു.
ഫോസിൽ ഇന്ധനം ഉപയോഗിച്ച് പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങൾ ലോകത്തെ ചൂടാക്കുന്നതിനാൽ പല പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. പല സ്ഥലങ്ങളിലും പഴയതിനേക്കാൾ ചൂട് കൂടുതലാണെന്നും ഒരു പഠനം സൂചിപ്പിക്കുന്നു. പലയിടത്തും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചു, ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ പലപ്പോഴും ആളുകളെയും പരിസ്ഥിതിയെയും ഗുരുതരമായ പ്രത്യാഘാതങ്ങളാൽ അടയാളപ്പെടുത്തുന്നു, അവയെ അങ്ങേയറ്റത്തെ പ്രകൃതി ക്ഷോഭങ്ങൾ എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരുമെന്നും പഠനം പറയുന്നു.