Saturday, May 3, 2025 11:03 am

നെഹ്‌റു ട്രോഫി വള്ളംകളി

For full experience, Download our mobile application:
Get it on Google Play

കേരളത്തിലെ ഏറ്റവും പ്രധാന വള്ളംകളി മത്സരങ്ങളില്‍ ഒന്നാമത്തേതാണ് നെഹ്‌റു ട്രോഫി വള്ളംകളി മത്സരം. എല്ലാ വര്‍ഷവും ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തുന്ന ഈ വള്ളം കളി മത്സരത്തിന് പതിനായിരങ്ങളാണ് കാണികളായെത്തുക. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വഞ്ചിപ്പാട്ടുകളുടെ താളത്തില്‍ 100 അടിയോളം നീളമുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സര വള്ളംകളിക്ക് ഈ പേരു വരാന്‍ ഒരു പ്രത്യേക കാരണമുണ്ട്. പുന്നമടക്കായലാണ് ചുണ്ടന്‍ വള്ളങ്ങളുടെ നീണ്ട നിരയ്ക്ക് വേദിയൊരുക്കുന്നത്.

1952-ല്‍ പ്രധാനമന്ത്രി പണ്ഡിത് ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ആലപ്പുഴ സന്ദര്‍ശനമാണ് ഇത്തരമൊരു വള്ളംകളി മത്സരത്തിന് കാരണമായത്. നെഹ്‌റുവിനെ സ്വീകരിക്കാനെത്തിയ ചുണ്ടന്‍ വള്ളങ്ങളില്‍ ഒന്നിലേക്ക് സുരക്ഷാവലയങ്ങള്‍ മറന്ന് നെഹ്‌റു ചാടിയിറങ്ങി. ആ യാത്ര നെഹ്‌റു മറന്നില്ല. വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്‍റെ ആകൃതിയിലുള്ള ട്രോഫി തയ്യാറാക്കി അയച്ച് എല്ലാ വര്‍ഷവും ഈ ട്രോഫിക്കായുള്ള മത്സര വള്ളംകളി ആസ്വദിക്കുകയായിരുന്നു. പിന്നീട് ഈ വള്ളംകളി മത്സരത്തിനും നെഹ്‌റു ട്രോഫി വള്ളംകളി എന്നു പേരു വീണു.

കുട്ടനാട്ടിലെ വിവിധ കരക്കാരും കായല്‍ തീരത്തെ ക്ലബ്ബുകളും ആണ് വള്ളങ്ങളും തുഴച്ചില്‍ക്കാരേയും തെരഞ്ഞെടുത്ത്‌ ഇതില്‍ പങ്കെടുക്കുക. ഈ വള്ളംകളി മത്സരക്കാലത്ത് പുന്നമടക്കായലില്‍ പരിശീലനം നടത്തുന്ന തുഴച്ചില്‍ വള്ളങ്ങളും വള്ളക്കാരും, മത്സര വള്ളങ്ങള്‍ നീറ്റിലിറക്കുന്ന ജലഘോഷയാത്രകള്‍, വെള്ളത്തില്‍ അലങ്കരിച്ച് പ്രദര്‍ശന വള്ളങ്ങള്‍ എന്നിങ്ങനെ കാഴ്ചകളുടെ ഒരു പൂരം വിടരും. വമ്പന്‍ ചുണ്ടന്‍ വള്ളങ്ങള്‍ മുതല്‍ ചെറിയ ഓടി വള്ളങ്ങള്‍ വരെ കായലില്‍ നിരക്കും. വള്ളംകളിയില്‍ മത്സരം തുഴച്ചില്‍ക്കാരുടെ കായിക ബലത്തിന്റേയും പാട്ടുകാരുടെ താളബോധത്തിന്റെയും അംശങ്ങള്‍ ചേര്‍ന്ന് സ്വയം ഒരു കലാരൂപമായി വികസിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസ്സയിലേക്ക് പുറപ്പെടാനിരുന്ന ‘ഫ്രീഡം ഫ്‌ളോട്ടില്ല’ കപ്പലിന് നേരെ ഡ്രോൺ ആക്രമണം

0
ഗാസ്സ: രണ്ട് മാസത്തിലേറെയായി തുടരുന്ന ഇസ്രായേൽ ഉപരോധം മറികടന്ന് ഗാസ്സയിലേക്ക് അവശ്യ...

അരുവാപ്പുലത്തെ കായികതാരങ്ങൾക്ക് ടർഫ് നിർമിച്ച് പഞ്ചായത്ത്

0
അരുവാപ്പുലം : അരുവാപ്പുലത്തെ കായികതാരങ്ങൾക്ക് ടർഫ് നിർമിച്ച് പഞ്ചായത്ത്. 65...

സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഭീഷണി

0
മംഗളൂരു : മാൽപെയിൽ കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ബജ്റംഗ്ദൾ-വി.എച്ച്.പി...

മഴ ; മല്ലപ്പള്ളി, തെള്ളിയൂർ, എഴുമറ്റൂർ, ആനിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നാശനഷ്ടം

0
മല്ലപ്പള്ളി : കാറ്റിലും മഴയിലും മല്ലപ്പള്ളി, തെള്ളിയൂർ, എഴുമറ്റൂർ, ആനിക്കാട്...