ന്യൂഡൽഹി : റിയോ ഡി ജനീറോയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിതല യോഗം സമാപിച്ചു. ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേരയുടെ അധ്യക്ഷതയിൽ നടന്ന ദ്വിദിന ചർച്ചകളിൽ ഭാരതത്തെ പ്രതീനിധീകരിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പങ്കെടുത്തു. വികസ്വരരാജ്യങ്ങൾ തുടർച്ചയായി ജി 20 അധ്യക്ഷത വഹിക്കുന്നത് എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി ബ്രസീലിന് എല്ലാപിന്തുണയും ഭാരതം ഉറപ്പുനൽകുന്നതായി അറിയിച്ചു. ജി 20 ന്യൂഡൽഹി പ്രസ്താവന ഓർമിപ്പിച്ച വിദേശകാര്യ സഹമന്ത്രി , വികസനലക്ഷ്യത്തിന് കൂടുതൽ ഊന്നൽ വേണമെന്ന് പറഞ്ഞു. ന്യൂഡൽഹി പ്രസ്താവനയിലെ ലക്ഷ്യങ്ങൾ വേഗത്തിൽ യാഥാർഥ്യമാക്കണം. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് വിപരീതഫലമുണ്ടാക്കുന്ന, ആഗോള വെല്ലുവിളികൾ നേരിടാൻ എല്ലാവരെയും ഉൾക്കൊള്ളുന്നതും ക്രിയാത്മകവുമായ പരിഹാര മാർഗങ്ങൾ തേടണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ നിലവിലെ ബഹുമുഖ ഭരണസമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന ഭാരതത്തിന്‍റെ അഭിപ്രായം ഉന്നയിച്ച കേന്ദ്രമന്ത്രി ആഗോള ഭരണക്രമത്തിൽ പൊളിച്ചെഴുത്ത് വേണമെന്നും ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയിൽ സമൂലമായ പരിഷ്ക്കരണം അനിവാര്യമാണെന്നും മാറുന്ന ആഗോള യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാൻ യുഎന്നിന് സാധിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യുഎൻ രക്ഷാസമിതിയുടെയും മൾട്ടിലാറ്ററൽ ഡവലപ്മെൻറ് ബാങ്കുകളുടെയും ഘടന പൊളിച്ചെഴുതണം. സമഗ്രവും ക്രിയാത്മകവും ബഹുമുഖവുമായ പരിഷ്‌ക്കരണങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. ഇന്ത്യ- ബ്രസീൽ- ദക്ഷിണാഫ്രിക്ക കൂട്ടായ്മ (IBSA )യിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും കേന്ദ്രമന്ത്രി പങ്കെടുത്തു.
ജി 20 ട്രോയ്ക രാജ്യങ്ങളെന്ന നിലയിൽ ഗ്ലോബൽ സൗത്തിന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ IBSA യുടെ പങ്ക് അദ്ദേഹം ഉയർത്തിക്കാട്ടി.’ ഇബ്സ’ രാജ്യങ്ങൾക്കിടയിൽ പരസ്പര സഹകരണം വർധിപ്പിക്കാൻ ധാരണയായി. ഉറുഗ്വെ വിദേശകാര്യ മന്ത്രി ഒമർ പഗനിനി എന്നിവരടക്കം സമ്മേളനത്തിന് എത്തിയ പ്രതിനിധികളുമായി കേന്ദ്രമന്ത്രി ചർച്ച നടത്തി. റിയോ ഡി ജനീറോയിലെ ഇന്ത്യൻ സമൂഹവുമായും വി.മുരളിധരൻ കൂടിക്കാഴ്ച നടത്തി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.