ശബരിമല : പുതിയ ദർശനരീതി പരീക്ഷിച്ചപ്പോൾ തീർഥാടകരുടെ കാത്തുനിൽപ് നീണ്ടു. ഇന്നലെ വലിയ നടപ്പന്തലിൽ പതിനെട്ടാംപടി കയറാൻ ക്യു ഇല്ലാത്തപ്പോഴും കൊടിമരച്ചുവട്ടിലും മേൽപാലത്തിലും വടക്കേനടയിലും തീർഥാടകർ തിങ്ങിനിറഞ്ഞു. സോപാനത്തെ തിക്കുംതിരക്കും കുറയ്ക്കാൻ ഇരുമുടിക്കെട്ട് ഇല്ലാതെ വടക്കേനട വഴി വന്നവരെ തടഞ്ഞു നിർത്തി. ക്യു ചലിക്കാതെ മൂന്നു മണിക്കൂറിലേറെ നിൽക്കേണ്ടി വന്നു. അപ്പോഴേക്കും വടക്കേനടയിലെ ക്യു മാളികപ്പുറം ക്ഷേത്രവും പിന്നിട്ടു. തീർഥാടകർ ബഹളം ഉണ്ടാക്കിയ ശേഷമാണ് വടക്കേനട വഴിയുള്ളവരെ കടത്തിവിട്ടത്. രാവിലെ നട തുറന്നപ്പോഴത്തെ വലിയ തിരക്ക് പരിഗണിച്ച് മേൽപാലത്തിൽ തീർഥാടകരെ കയറ്റി നിർത്തി. പുതിയ ദർശന രീതിക്കായി സോപാനത്തെ പഴയ പ്ലാറ്റ്ഫോം മാറ്റിയതിനാൽ മേൽപാലം വഴി വരുന്നവർ ബലിക്കൽപുര വഴിയുള്ളവരുമായി കൂട്ടിമുട്ടി. തിക്കും തിരക്കും കാരണം ശരിയായി ദർശനം കിട്ടാതെ വന്നു. പരാതി കൂടിയപ്പോൾ മേൽപാലത്തിലൂടെ വന്നവരെക്കൂടി ബലിക്കൽപുര വാതിലിലൂടെ തിരിച്ചുവിട്ടു. ഇതുകാരണം ബലിക്കൽപുര, കൊടിമരം, കിഴക്കേ തിരുമുറ്റം തുടങ്ങി എല്ലായിടത്തും തിക്കുംതിരക്കുമായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033