Wednesday, May 14, 2025 3:51 am

നിയമ ലംഘനം : 2 എന്‍ ജി ഒ കളുടെ വിദേശ ധനസഹായം സ്വീകരിക്കുന്ന ലൈസന്‍സുകള്‍ റദ്ദാക്കി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിവിധ നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കോമണ്‍വെല്‍ത് ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവ്, അപ്നെ ആപ് വിമന്‍ വേള്‍ഡ് വൈഡ് ഇന്‍ഡ്യ എന്നിവയുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്റ്റ് ലൈസന്‍സുകള്‍ കേന്ദ്രം റദ്ദാക്കി. സി എച് ആര്‍ ഐയുടെ ലൈസന്‍സ് കഴിഞ്ഞ വര്‍ഷം മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. ഇപ്പോള്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നു. ലംഘനങ്ങള്‍ കണക്കിലെടുത്ത് എന്‍ജിഒയെ വിദേശ ധനസഹായം സ്വീകരിക്കുന്നത് തുടരാന്‍ അനുവദിക്കാനാവില്ലെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച്‌ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ലംഘനങ്ങള്‍ ആരോപിച്ച്‌ ആഭ്യന്തര മന്ത്രാലയം (എം എച് എ) കഴിഞ്ഞ വര്‍ഷം സി എച് ആര്‍ ഐയുടെ ലൈസന്‍സ് 180 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2016 ഫെബ്രുവരിയില്‍ ഒരു ബാങ്ക് അകൗണ്ട് തുറക്കുന്നത് സംബന്ധിച്ച്‌ സി എച് ആര്‍ ഐ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് മന്ത്രാലയം സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 2010 ലെ മറ്റ് ലംഘനങ്ങളും സി എച് ആര്‍ ഐ കുറ്റപ്പെടുത്തി. 2016-17, 2017-18 സാമ്പത്തിക വര്‍ഷങ്ങളിലെ വാര്‍ഷിക റിപോര്‍ട്ടുകളില്‍ വിദേശ സംഭാവന ഉപയോഗപ്പെടുത്തുന്നത് സൂചിപ്പിച്ചിട്ടില്ലെന്നും എം എച് എയുടെ ഉത്തരവില്‍ പറയുന്നു. എഫ്സിആര്‍എ ചട്ടങ്ങള്‍ ലംഘിച്ച്‌ 2013-2014, 2014-2015 വര്‍ഷങ്ങളില്‍ വിദേശ സംഭാവന ലഭിച്ച പ്രോജക്റ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ വാര്‍ഷിക റിപ്പോർട്ടില്‍ നല്‍കാത്തതും ചില വിദേശ സംഭാവനകള്‍ ദാതാവിന് തിരികെ നല്‍കിയതും മറ്റ് ആരോപണങ്ങളാണ്.

ഉത്തരവിനെതിരെ സിഎച്‌ആര്‍ഐ കഴിഞ്ഞ വര്‍ഷം ഡെല്‍ഹി ഹൈകോടതിയെ സമീപിച്ചിരുന്നു. 180 ദിവസത്തെ സസ്പെന്‍ഷന്‍ അതിന്റെ ‘അസ്തിത്വത്തിന്’ തന്നെ ഭീഷണിയാണെന്നും പ്രശസ്തിക്ക് ഏറെ ദോഷം വരുത്തിയെന്നും വാദിച്ചു. രസീതുകളും ഉപയോഗവും ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കുന്നത് അതിന്റെ ആസൂത്രിത പ്രോഗ്രാം പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തിയെന്ന് പറഞ്ഞു. സിഎച്‌ആര്‍ഐ യുടെ 40 സ്റ്റാഫ് അംഗങ്ങള്‍ക്കും കണ്‍സല്‍ടന്റുകള്‍ക്കും ശമ്പളം നല്‍കാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

2018-19ല്‍ ലഭിച്ചതും വിനിയോഗിച്ചതുമായ പ്രോജക്‌ട് അടിസ്ഥാനത്തിലുള്ള വിദേശ സംഭാവനയുടെ വിശദാംശങ്ങള്‍ എവിടെയാണ് നല്‍കിയതെന്ന് സര്‍കാരിന് വ്യക്തത നല്‍കിയിട്ടുണ്ടെന്ന് സിഎച്‌ആര്‍ഐ ഹൈകോടതിയെ അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ രസീത് അകൗണ്ട്, പേയ്മെന്റ് അകൗണ്ട്, വരുമാന അകൗണ്ട്, 2018-2019 ലെ ചെലവ് അകൗണ്ട് എന്നിവയിലൂടെയുള്ള വിദേശ സംഭാവനയുടെ ഓപ്പണിംഗ്, ക്ലോസിംഗ് ബാലന്‍സ് എന്നിവയെക്കുറിച്ച്‌ എംഎച്‌എയെ അറിയിച്ചിട്ടുണ്ടെന്നും അറിയിച്ചു. എന്നിരുന്നാലും ഹൈകോടതി എന്‍ജിഒയ്ക്ക് ഇളവ് നല്‍കിയില്ല, എംഎച്‌എയുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് ശരിവെച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....