Sunday, July 6, 2025 2:27 am

ഏകദിന ലോകകപ്പ് ; ഗംഭീര തിരിച്ചുവരവ് നടത്തി നെതര്‍ലന്‍ഡ്‌സ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ കൂട്ടതകര്‍ച്ചയ്ക്ക് പിന്നാലെ ഗംഭീര തിരിച്ചുവരവ് നടത്തി നെതര്‍ലന്‍ഡ്‌സ്. ഒരു ഘട്ടത്തില്‍ ആറിന് 91 എന്ന നിലയില്‍ തകര്‍ന്ന നെതര്‍ലന്‍ഡ്‌സ് 262 റണ്‍സ് നേടി. സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷ് (70), ലോഗന്‍ വാന്‍ ബീക് (59) എന്നിവരാണ് നെതര്‍ലന്‍ഡ്‌സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 49.4 ഓവറില്‍ എല്ലാവരും പുറത്തായി. ദില്‍ഷന്‍ മധുഷങ്ക, കശുന്‍ രജിത എന്നിവര്‍ ശ്രീലങ്കയ്ക്കായി നാല് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മോശം തുടക്കമായിരുന്നു നെതര്‍ലന്‍ഡ്‌സിന്. സ്‌കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സ് മാത്രമുള്ളപ്പോള്‍ വിക്രംജിത് സിംഗിന്റെ (4) വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. പിന്നീട് മാക്‌സ് ഒഡൗഡ് (16) – കോളിന്‍ ആക്കര്‍മാന്‍ (29) എന്നിവരുടെ കൂട്ടുകെട്ട് നെതര്‍ലന്‍ഡ്‌സിനെ 48 റണ്‍സിലെത്തിച്ചു. എന്നാല്‍ ഒഡൗഡിനെ പുറത്താക്കി കശുന്‍ രജിത ശ്രീലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ബാസ് ഡീ ലീഡെ (6), തേജ നിദമനുരു (90 എന്നിവര്‍ നിരാശപ്പെടുത്തി. ഇരുവരേയും മധുഷങ്കയാണ് പുറത്താക്കിയത്. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനും (16) തിളങ്ങാനായില്ല. ഇതോടെ ആറിന് 91 എന്ന നിലയിലായി നെതര്‍ലന്‍ഡ്‌സ്.

പിന്നീടാണ് അവരുടെ ഇന്നിംഗ്‌സിലെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. വാന്‍ ബീക്ക് സൂക്ഷ്മതയോടെ കളിച്ചു. അപ്പുറത്ത് സിബ്രാന്‍ഡ് അറ്റാക്ക് ചെയ്തും കളിച്ചു. ഇരുവരും 130 റണ്‍സാണ് ചേര്‍ത്തത്. 46-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. സിബ്രാന്‍ഡ് ബൗള്‍ഡായി. മധുഷങ്കയെ സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് താരം പുറത്താവുന്നത്. തുടര്‍ന്നെത്തിയ റോള്‍ഫ് വാന്‍ ഡര്‍ മെര്‍വിന് (7) തിളങ്ങാനായില്ല. ഇതിനിടെ വാന്‍ ബീക്കും മടങ്ങി. അവസാന ഓവറില്‍ പോള്‍ വാന്‍ മീകെരന്‍ (4) റണ്ണൗട്ടായി. ആര്യന്‍ ദത്ത് (9) പുറത്താവാതെ നിന്നു. ലോകകപ്പിലെ ആദ്യ ജയമാണ് ശ്രീലങ്ക ലക്ഷ്യമിടുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും ടീം തോറ്റിരുന്നു. നെതര്‍ലന്‍ഡ്‌സ് കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ആത്മവിശ്വാസത്തിലാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...