Wednesday, April 16, 2025 6:26 pm

സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം വൈകും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം വൈകിയേക്കും. പലവ്യഞ്ജന കിറ്റിലേക്കുള്ള സാധനങ്ങള്‍ ലഭ്യമാകാത്തതാണ് പ്രശ്നം. ഈ മാസം അഞ്ചുമുതല്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന ചെറുപയറടക്കമുള്ള സാധനങ്ങള്‍ക്കായി ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. സാധനങ്ങള്‍ സപ്ലൈകോ ഗോഡൗണുകളിലും മാവേലി സ്റ്റോറുകളിലും എത്തിയശേഷം പാക്കിങ് ജോലികള്‍ തുടങ്ങണം.

സപ്ലൈകോയുടെ മേല്‍നോട്ടത്തില്‍ പാക്കിങ് നടത്തുന്ന ഓണക്കിറ്റ് റേഷന്‍ കടകള്‍ വഴിയാണ് വിതരണം ചെയ്യുക. റേഷന്‍ കട വഴിയുള്ള വിതരണത്തിലെ ചില അപാകതകള്‍ കടയുടമകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഒരു റേഷന്‍ കടയിലേക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ കിറ്റുകളുടെ കണക്കുകള്‍ ഇ-പോസ് മെഷീനില്‍ ചേര്‍ക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് റേഷന്‍ കടക്കാരുടെ നിലപാട്.

ഇക്കാര്യം അധികൃതര്‍ പരിഗണിക്കും. കിറ്റ് വിതരണം കൃത്യസമയത്തുതന്നെ തുടങ്ങിയാല്‍ തിരക്ക് ഒഴിവാക്കാനാകുമെന്നാണ് റേഷന്‍ വ്യാപാരികളുടെ മറ്റൊരു അഭിപ്രായം. ലോക്ഡൗണ്‍ സമയത്ത് 1000 രൂപയുടെ 17 ഭക്ഷ്യ സാധനങ്ങളായിരുന്നു വിതരണം ചെയ്തത്. ഇത്തവണ 500 രൂപ വിലയുള്ള 11 സാധനങ്ങളാണ് കിറ്റിലുള്ളത്. ഒരുകിലോ വീതം പഞ്ചസാരയും ശര്‍ക്കരയും ഗോതമ്പ്  നുറുക്കും 500 ഗ്രാം ചെറുപയറുമുള്‍പ്പെടെയാണ് വിതരണം ചെയ്യുക. മഞ്ഞള്‍, മുളക്, മല്ലി, സാമ്പാര്‍ പൊടികളുമുണ്ടാവും.

ഈ മാസം അഞ്ചുമുതല്‍ 15 വരെ പിങ്ക്, മഞ്ഞക്കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യാനായിരുന്നു തീരുമാനം. 15 മുതല്‍ 21 വരെ നീലക്കാര്‍ഡുടമകള്‍ക്കും ഓണത്തിന് മുമ്പായി വെള്ളക്കാര്‍ഡുകാര്‍ക്കും കിറ്റ് നല്‍കും. സ്കൂള്‍ കുട്ടികള്‍ക്കുള്ള കിറ്റ് വിതരണം നടന്നതോടെ മാവേലി സ്റ്റോറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും സബ്സിഡി സാധനങ്ങള്‍ പലതും കിട്ടാനില്ല. ന്യായവിലക്കുള്ള സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതോടെ പൊതുവിപണിയില്‍ വിലയും വര്‍ധിക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്പോർട്സ് ലേഖകൻ അഡ്വ.ഏ.ഡി.ബെന്നിയെ ആദരിച്ചു

0
തൃശ്ശൂര്‍: ആയിരത്തിൽപ്പരം സ്പോർട്സ് ലേഖനങ്ങൾ എഴുതിയ അഡ്വ.ഏ.ഡി. ബെന്നിയെ ആദരിച്ചു. മാങ്ങാട്ടുകര...

വർദ്ധിപ്പിച്ച കോർട്ടുഫീസ് അടിയന്തിരമായി പിന്‍വലിക്കണം ; കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ – പത്തനംതിട്ടയില്‍...

0
പത്തനംതിട്ട: അതിഭീമമായി വർദ്ധിപ്പിച്ച കോർട്ടുഫീസ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് കേരള അഡ്വക്കേറ്റ് ക്ലർക്ക്...

മാസപ്പടിക്കേസ് : പേര് വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി

0
കൊച്ചി: മാസപ്പടിക്കേസിൽ പേര് വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി. ഇന്ററിം...

ട്രെയിനിലും ഇനി എടിഎം : പുതിയ തുടക്കവുമായി മുംബൈ റെയിൽവെ

0
മുംബൈ : റെയിൽവെ മേഖലയിൽ പുത്തൻ പരീക്ഷണമൊരുക്കി മുംബൈ റെയിൽവെ കോർപ്പറേഷൻ....