ഹൗസിംഗ് ഡെവലപ്‌മെൻറ് ഫിനാൻസ് കോർപ്പറേഷൻ എന്ന എച്ച്ഡിഎഫ്‍സി എച്ച്‌ഡിഎഫ്‌സി ബാങ്കിൽ ലയിക്കുകയാണ്. 4,000 കോടി ഡോളറിൻെറ ലയനം ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. എച്ച്‌ഡിഎഫ്‌സി ഭീമൻമാരുടെ ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐക്ക് ശേഷം സ്ഥാപനം ആസ്തിയിൽ രണ്ടാമത്തെ വലിയ ധനകാര്യ സ്ഥാപനമായി മാറും. എച്ച്ഡിഎഫ്സി- എച്ച്ഡിഎഫ്സിബാങ്ക് ലയനം നിക്ഷേപകരെ എങ്ങനെ ബാധിക്കും?
എച്ച്‌ഡിഎഫ്‌സി ബാങ്കിൽ സ്ഥിര നിക്ഷേപം ഉള്ള വ്യക്തികൾ എഫ്‌ഡി പുതുക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കണം. രണ്ട് സ്ഥാപനങ്ങളും ഒന്നാകുന്നതോടെ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹൗസിംഗ് ഫിനാൻസ് കമ്പനികളുടെ നിക്ഷേപകർക്ക് അവരുടെ പണം പിൻവലിക്കാനോ നിക്ഷേപം പുതുക്കാനോ ഉള്ള ഓപ്ഷൻ വാഗ്ദാനം ചെയ്തേക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് 12 മാസം മുതൽ 120 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.56 ശതമാനം മുതൽ 7.21 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ ജൂൺ 21 മുതൽ പ്രാബല്യത്തിൽ വരും.
ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് മൂന്ന് ശതമാനം മുതൽ 7.25 ശതമാനം വരെയാണ് പലിശ നിരക്ക്. എച്ച്‌ഡിഎഫ്‌സി ബാങ്കിൻെറയും എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിൻെറയും സംയോജനം എച്ച്‌ഡിഎഫ്‌സി നിക്ഷേപകരെ ബാധിക്കും. നിക്ഷേപകർക്ക് നിക്ഷേപങ്ങൾ നിലവിലുള്ള പലിശ നിരക്കിൽ പുതുക്കാനാകും എന്നതിനാൽ ആശയക്കുഴപ്പങ്ങൾക്കിടയില്ല.
ബാങ്കിൻെറ ക്രെഡിറ്റ് കാർഡുകളും വായ്പകളും പോലുള്ള സേവനങ്ങൾ ഇനി എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ് ഉപഭോക്താക്കൾക്കും ലഭ്യമാകും. ബാങ്ക് ലയനത്തോടെ എച്ച്ഡിഎഫ്സി നിക്ഷേപകർക്കും സ്ഥിര നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കും എന്നതാണ് മറ്റൊരു ആകർഷണം. ലയനത്തിനുശേഷം ഉപഭോക്താക്കൾ നിക്ഷേപങ്ങൾ പുതുക്കിയാൽ അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപം സുരക്ഷിതമായിരിക്കും.
ഭവനവായ്പ എടുത്തവർക്ക് ഗുണകരമാകുമോ?
എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്കും എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിൻെറ ഭവന വായ്പാ സേവനങ്ങളും അനുബന്ധ സേവനങ്ങളും ലഭിക്കും. ലയിപ്പിച്ച പുതിയ സ്ഥാപനത്തിലേക്ക് എച്ച്ഡിഎഫ്സി വായ്പകൾ മാറ്റപ്പെടുകയും മുമ്പത്തെപ്പോലെ തന്നെ തുടരുകയും ചെയ്യും. നിലവിലുള്ള ഭവനവായ്പ എടുക്കുന്നവർക്ക് വെല്ലുവിളികളൊന്നും നേരിടേണ്ടിവരില്ല. കൂടാതെ എച്ച്ഡിഎഫ്സി സ്ഥിരനിക്ഷേപങ്ങൾ ലയിപ്പിച്ച ബാങ്കിൽ ആയിരിക്കും. ലയനം പൂർത്തിയായാൽ ഭവന വായ്പാ പലിശ നിരക്ക് പരിഷ്‌ക്കരിച്ചേക്കും. എച്ച്‌ഡിഎഫ്‌സി നിലവിൽ 8.50 ശതമാനം മുതൽ നിരക്കിലാണ് ഭവനവായ്‌പകൾ നൽകുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033